രവി ശാസ്ത്രി ഫയൽ
Sports

കാശ് കൊടുത്തവര്‍ ക്യാപ്റ്റനെ തീരുമാനിക്കും..., എങ്കിലും ഇത്രയും വഷളാക്കേണ്ടിയിരുന്നില്ല: രവി ശാസ്ത്രി

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റി ഹര്‍ദിക് പാണ്ഡ്യയെ കൊണ്ടുവന്നതിനെതിരെ ആരാധകരുടെ ഭാഗത്ത് നിന്ന് ഉണ്ടായ പ്രതിഷേധത്തില്‍ പ്രതികരിക്കുകയായിരുന്നു രവി ശാസ്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായി ഹര്‍ദിക് പാണ്ഡ്യയെ പ്രഖ്യാപിക്കുമ്പോള്‍ കുറച്ചുകൂടി വ്യക്തത വരുത്തിയിരുന്നുവെങ്കില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രി. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റി ഹര്‍ദിക് പാണ്ഡ്യയെ കൊണ്ടുവന്നതിനെതിരെ ആരാധകരുടെ ഭാഗത്ത് നിന്ന് ഉണ്ടായ പ്രതിഷേധത്തില്‍ പ്രതികരിക്കുകയായിരുന്നു രവി ശാസ്ത്രി.

അതേസമയം സംയമനം പാലിച്ച് കളിയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ ഹര്‍ദിക് പാണ്ഡ്യയോട് ശാസ്ത്രി ഉപദേശിച്ചു. മികച്ച പ്രകടനത്തിലൂടെ വിമര്‍ശനങ്ങളുടെ വായ അടപ്പിക്കാനാണ് ശ്രമിക്കേണ്ടത്.'ഇത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമല്ല. ഇത് ഫ്രാഞ്ചൈസി ക്രിക്കറ്റ് ആണ്. അവര്‍ ഡോളര്‍ നല്‍കിയാണ് കളിക്കാരെ എടുത്തിരിക്കുന്നത്. അവരാണ് മുതലാളിമാര്‍. ക്യാപ്റ്റന്‍ ആരാകണമെന്ന് നിശ്ചയിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. എന്നിരുന്നാലും ക്യാപ്റ്റനായി ഹര്‍ദിക് പാണ്ഡ്യയെ പ്രഖ്യാപിക്കുമ്പോള്‍ കുറച്ചുകൂടി വ്യക്തത വരുത്തിയിരുന്നുവെങ്കില്‍ പ്രശ്‌നം ഇത്രയും സങ്കീര്‍ണമാകുമായിരുന്നില്ല'- രവി ശാസ്ത്രി സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'നിങ്ങള്‍ക്ക് ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റന്‍ ആക്കണമെങ്കില്‍, ഞങ്ങള്‍ ഭാവി നോക്കിയാണ് എന്ന് പറഞ്ഞ് കൊണ്ട് അവതരിപ്പിച്ചിരുന്നുവെങ്കില്‍ കുറച്ചുകൂടി എളുപ്പമാകുമായിരുന്നു. നല്ല ടീമിനെ വാര്‍ത്തെടുക്കാനാണ് ശ്രമിക്കുന്നത്. എല്ലാവര്‍ക്കും അറിയാവുന്നതുപോലെ രോഹിത് തന്റെ ജോലി ഭംഗിയായി നിര്‍വഹിച്ചു. അടുത്ത മൂന്ന് വര്‍ഷം അദ്ദേഹം ഹര്‍ദിക്കിനെ സഹായിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അത്തരത്തില്‍ ക്യാപ്റ്റനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് കുറച്ചുകൂടി വ്യക്തത വരുത്തിയാണ് പറയേണ്ടിയിരുന്നത്. അങ്ങനെ പറഞ്ഞിരുന്നുവെങ്കില്‍ 'ഞങ്ങള്‍ക്ക് രോഹിത് ശര്‍മയെ വേണ്ട' എന്നോ 'അദ്ദേഹത്തോട് മോശമായി പെരുമാറി' എന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനങ്ങള്‍ നിറയില്ലായിരുന്നു - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'മുംബൈ ഇന്ത്യന്‍സ് വിജയിച്ചു തുടങ്ങിയാല്‍ ഈ വിമര്‍ശനങ്ങളെല്ലാം തീരും. നിലവില്‍ മൂന്ന് മത്സരങ്ങള്‍ തോറ്റിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. അതിനാല്‍, ഹര്‍ദിക്കിനോടുള്ള എന്റെ ഉപദേശം ശാന്തനായിരിക്കുക, ക്ഷമയോടെയിരിക്കുക, അവഗണിക്കുക, കളിയില്‍ പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിക്കുക. ഒന്നുരണ്ട് പ്രകടനങ്ങള്‍ തുടരുക. മുംബൈ ഇന്ത്യന്‍സ് ഒരു മികച്ച ടീമാണ്. അവര്‍ ജയത്തിന്റെ പാതയില്‍ വീണ്ടും എത്തിയാല്‍ വിമര്‍ശനങ്ങളെല്ലാം കെട്ടടങ്ങും. നിങ്ങള്‍ മത്സരങ്ങള്‍ ജയിക്കുക, കാര്യങ്ങള്‍ മാറും.' -രവി ശാസ്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

ഇനി ആധാര്‍ മാത്രം പോരാ; ഏപ്രില്‍ ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം

യുപിഐ ഉപയോ​ഗിച്ചാണോ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത്?; ഏപ്രിൽ ഒന്നുമുതൽ എച്ച്ഡിഎഫ്സി ബാങ്കിൽ മാറ്റം

30,000 മുതൽ മൂന്ന് ലക്ഷം രൂപവരെ ശമ്പളം, ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെ​ന്റ് ഏജൻസിയിൽ ഓഫീസർ മുതൽ എക്സിക്യൂട്ടീവ് ഡയറക്ടർ വരെയുള്ള ഒഴിവുകൾ; ഏപ്രിൽ മൂന്ന് വരെ അപേക്ഷിക്കാം

ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം: പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് ഇറാന്‍

SCROLL FOR NEXT