ഡാരില്‍ മിച്ചല്‍/ പിടിഐ 
Sports

1975ല്‍ മാഞ്ചസ്റ്റര്‍, 2023ല്‍ ധരംശാല; നീണ്ട 48 വര്‍ഷത്തെ കാത്തിരിപ്പ്! ചരിത്രത്തിലേക്ക് മിച്ചലിന്റെ സെഞ്ച്വറി

19 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ക്രീസിലെത്തിയ ഡാരില്‍ മിച്ചല്‍ 127 പന്തില്‍ ഒന്‍പത് ഫോറും അഞ്ച് സിക്‌സും സഹിതം 130 റണ്‍സെടുത്താണ് മടങ്ങിയത്

സമകാലിക മലയാളം ഡെസ്ക്

ധരംശാല: ലോകകപ്പില്‍ ഇന്ത്യക്കെതിരായ പോരാട്ടത്തില്‍ ഉജ്ജ്വല സെഞ്ച്വറി നേടിയ ഡാരില്‍ മിച്ചല്‍ ചരിത്ര നേട്ടവും സ്വന്തമാക്കി. നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു ന്യൂസിലന്‍ഡ് താരം ഇന്ത്യക്കെതിരെ ലോകകപ്പില്‍ സെഞ്ച്വറി നേടി എന്നതാണ് മിച്ചലിന്റെ ശതകത്തിന്റെ തിളക്കം. 

19 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ക്രീസിലെത്തിയ ഡാരില്‍ മിച്ചല്‍ 127 പന്തില്‍ ഒന്‍പത് ഫോറും അഞ്ച് സിക്‌സും സഹിതം 130 റണ്‍സെടുത്താണ് മടങ്ങിയത്. 48 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ന്യൂസിലന്‍ഡ് താരം ഇന്ത്യക്കെതിരെ ശതകം നേടിയത്. 

1975ല്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ വച്ച് ഗ്ലെന്‍ ടെര്‍ണറാണ് ലോകകപ്പില്‍ ആദ്യമായും അവസാനമായും സെഞ്ച്വറി നേടിയ കിവി ബാറ്റര്‍. അതിനു ശേഷം ഇപ്പോള്‍ ഡാരില്‍ മിച്ചലും ചരിത്ര നേട്ടത്തിലേക്ക് സെഞ്ച്വറി പായിച്ചു. 114 റണ്‍സാണ് അന്ന് ടര്‍ണര്‍ നേടിയത്. 

കന്നി ലോകകപ്പ് സെഞ്ച്വറിയാണ് മിച്ചല്‍ നേടിയത്. ഏകദിനത്തില്‍ താരത്തിന്റെ അഞ്ചാം ശതകവും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

SCROLL FOR NEXT