റാഫേൽ നദാൽ/ഫോട്ടോ: ട്വിറ്റർ 
Sports

ആ ഫോർഹാൻഡ് ഷോട്ടുകളുടെ കരുത്തിന് മുൻപിൽ കളിമൺ കോർട്ടിലെ രാജാവിന് കാലിടറി; സെമിയിൽ നദാലിനെ വീഴ്ത്തി ജോക്കോവിച്ച്

നാല് സെറ്റുകൾ നീണ്ട പോരിൽ 3-6,6-3,7-6,6-2 എന്ന സ്കോറിന് നദാലിനെ വീഴ്ത്തി ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിൽ കടന്നു

Author : സമകാലിക മലയാളം ഡെസ്ക്

പാരീസ്: ഫ്രഞ്ച് ഓപ്പണിലെ തന്റെ പതിനാലാം കിരീടം സ്വപ്നം കണ്ട് റൊളാൻഡ് ​ഗാരോസിലിറങ്ങിയ കളിമൺ കോർട്ടിലെ രാജാവിന് ഇത്തവണ കാലിടറി. ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിന് മുൻപിൽ ആദ്യ സെറ്റ് നേടി തുടങ്ങിയ നദാലിന് ആ ആധിപത്യം വീണ്ടെടുക്കാനായില്ല. നാല് സെറ്റുകൾ നീണ്ട പോരിൽ 3-6,6-3,7-6,6-2 എന്ന സ്കോറിന് നദാലിനെ വീഴ്ത്തി ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിൽ കടന്നു. 

​ഗ്രീക്ക് താരം സ്റ്റെഫാനോ സിറ്റ്സിപാസാണ് ഫൈനലിൽ ജോക്കോവിച്ചിന്റെ എതിരാളി. ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ അഞ്ച് സെറ്റ് നീണ്ട പോരിൽ കീഴടക്കിയാണ് സിറ്റ്സിപാസ് എത്തുന്നത്. നദാലിന് ശേഷം ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി സിറ്റ്സിപാസ്. 19ാം വയസിൽ ഫൈനലിലെത്തി കിരീടം നേടിയ നദാലിന്റെ പേരിലാണ് ഈ റെക്കോർഡ്.

ഫ്രഞ്ച് ഓപ്പണിലെ നദാൽ 108 മത്സരങ്ങൾ കളിച്ചതിൽ മൂന്നാമത്തെ മാത്രം തോൽവിയാണ് ഇത്. ഇതിൽ രണ്ട് വട്ടവും നദാൽ തോൽവി നേരിട്ടത് ജോക്കോവിച്ചിന്റെ കൈകളിൽ നിന്ന്. 2015ലാണ് ഇതിന് മുൻപ് നദാലിനെ ജോക്കോവിച്ച് ഇവിടെ വീഴ്ത്തിയത്. ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ ഫൈനലായിരുന്നു അത്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച മൂന്ന് ജയങ്ങളിൽ ഒന്നാണ് ഇതെന്നാണ് സെമിയിൽ ഫോർ​ഹാൻഡ് ഷോട്ടുകളുടെ കരുത്തിൽ നദാലിനെ വീഴ്ത്തിയതിന് ശേഷം ജോക്കോവിച്ച് പ്രതികരിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'എന്ത് മര്യാദകേടാണ്, ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല; ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്'

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍

'25 വയസായപ്പോള്‍ അച്ഛന്‍ പറഞ്ഞു, ഒന്നെങ്കില്‍ കല്യാണം അല്ലെങ്കില്‍ വീട് വാങ്ങണം'; അതിന് ശേഷം വിവാഹക്കാര്യം മിണ്ടിയിട്ടില്ല: പാര്‍വതി