വീഡിയോ ദൃശ്യം 
Sports

ഇംഗ്ലണ്ടിന് ലീഡ്; തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ വനിതാ ടീം; ഫോളോ ഓണ്‍

ഇംഗ്ലണ്ടിന് ലീഡ്; തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ വനിതാ ടീം; ഫോളോ ഓണ്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ഏക ടെസ്റ്റ് പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ഫോളോ ഓണ്‍. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 396 റണ്‍സില്‍ ഡിക്ലയര്‍ ചെയ്തപ്പോള്‍ ഇന്ത്യയുടെ പോരാട്ടം 231 റണ്‍സില്‍ അവസാനിച്ചു. 165 റണ്‍സ് ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്യുന്ന ഇന്ത്യന്‍ വനിതകള്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചു. 

ഫോളോ ഓൺ ചെയ്യുന്ന ഇന്ത്യ രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് നഷ്ടമില്ലാതെ 29 റൺസെന്ന നിലയിൽ. ഷഫാലി വർമ (20), സ്മൃതി മന്ധന (8) എന്നിവരാണ് ക്രീസിൽ. ഇം​ഗ്ലണ്ട് സ്കോറിനൊപ്പമെത്താൻ ഇന്ത്യൻ വനിതകൾക്ക് ഇനിയും 136 റൺസ് കൂടി വേണം.

ഒന്നാം ഇന്നിങ്സിൽ ഓപണര്‍മാരായ ഷഫാലി വര്‍മ (96), സ്മൃതി മന്ധന (78) എന്നിവര്‍ അര്‍ധ സെഞ്ച്വറിയുമായി കളം നിറഞ്ഞു. ഇരുവരും പുറത്തായ ശേഷം ക്രീസിലെത്തിയ ഒരാള്‍ക്കും പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെ വന്നത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി മാറി. 

ക്യാപ്റ്റന്‍ മിതാലി രാജ് (2), പൂനം റൗട്ട് (2), ശിഖ പാണ്ഡെ (പൂജ്യം), ഹര്‍മന്‍പ്രീത് കൗര്‍ (4), തനിയ ഭാട്ടിയ (പൂജ്യം), സ്‌നേഹ് റാണ (2), ജുലന്‍ ഗോസ്വാമി (1) എന്നിവര്‍ രണ്ടക്കം പോലും കടന്നില്ല. പുറത്താകാതെ നിന്ന് പൂജ വസ്ത്രാക്കറെ കൂട്ടുപിടിച്ച് ദീപ്തി ശര്‍മ നടത്തിയ പോരാട്ടമാണ് സ്‌കോര്‍ 200 കടത്തിയത്. ഒരു ഘട്ടത്തില്‍ 200 കടക്കില്ലെന്ന പ്രിതീതിയിലായിരുന്നു ഇന്ത്യന്‍ ബാറ്റിങ് നിരയുടെ തകര്‍ച്ച. ദീപ്തി 29 റണ്‍സുമായി പുറത്താകാതെ നിന്നു. പൂജ 12 റണ്‍സ് കണ്ടെത്തി. 

ഇംഗ്ലണ്ടിനായി സോഫി എക്ലസ്‌റ്റോണ്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഹെതര്‍ നൈറ്റ് രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. കാതറിന്‍ ബ്രന്റ്, അന്യ ഷ്‌റബ്‌സോള്‍, നാറ്റ് സിവര്‍, കെയ്റ്റ് ക്രോസ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

ഗര്‍ഭിണിക്ക് സ്റ്റേഷനില്‍ ക്രൂരമര്‍ദനം; പി ഇന്ദിര കണ്ണൂര്‍ മേയര്‍; 'വി ബി ജി റാം ജി' ലോക്‌സഭ പാസ്സാക്കി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ഓർഡർ ഓഫ് ഒമാൻ'; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബ​ഹുമതി

ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ്; സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ

പിന്നിലെ ബോ​ഗിക്ക് സമീപം പുക; ധൻബാദ് എക്സ്പ്രസ് പിടിച്ചിട്ടു

SCROLL FOR NEXT