ജോ റൂട്ട്/ഫോട്ടോ: ഇംഗ്ലണ്ട് ക്രിക്കറ്റ്, ട്വിറ്റര്‍ 
Sports

ചെന്നൈയില്‍ അതിവേഗം സ്‌കോര്‍ ഉയര്‍ത്തി ഇംഗ്ലണ്ട്; സ്‌റ്റോക്ക്‌സിന് അര്‍ധ ശതകം, 150 പിന്നിട്ട് റൂട്ട് 

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ അതിവേഗം റണ്‍ ഉയര്‍ത്തി ഇംഗ്ലണ്ട്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ അതിവേഗം റണ്‍ ഉയര്‍ത്തി ഇംഗ്ലണ്ട്. ബെന്‍ സ്‌റ്റോക്ക്‌സ് 73 പന്തില്‍ അര്‍ധ ശതകം കണ്ടെത്തി. ജോ റൂട്ട് 152 റണ്‍സ് പിന്നിട്ടു. 

114 ഓവറിലേക്ക് ഇംഗ്ലണ്ട് ഇന്നിങ്‌സ് എത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സ് എന്നാണ് സ്‌കോര്‍. രണ്ടാം ദിനം ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് വേഗത്തില്‍ റണ്‍സ് കണ്ടെത്തുന്നതാണ് കണ്ടത്. ശഹ്ബാസ് നദീമിനെ തുടരെ രണ്ട് വട്ടം റിവേഴ്‌സ് സ്വീപ്പിലൂടെ ബൗണ്ടറി കടത്തിയാണ് സ്‌റ്റോക്ക്‌സ് അര്‍ധ ശതകം തികച്ചത്. 

അര്‍ധ ശതകം പിന്നിട്ടപ്പോഴേക്കും സ്‌റ്റോക്ക്‌സിന്റെ ബാറ്റില്‍ നിന്ന് ആറ് ഫോറും രണ്ട് സിക്‌സും പറന്നു കഴിഞ്ഞു. രണ്ടാം ദിനത്തിലെ ആദ്യ സെഷനില്‍ തന്നെ സ്റ്റോക്ക്‌സിനെ പുറത്താക്കാനുള്ള അവസരം രണ്ട് വട്ടം ഇന്ത്യ നഷ്ടപ്പെടുത്തി. ആദ്യം അശ്വിനും, തൊട്ടുപിന്നാലെ പൂജാരയുമാണ് സ്റ്റോക്ക്‌സിന് ജീവന്‍ നല്‍കിയത്. 

ബൗളിങ്ങില്‍ ആര്‍ അശ്വിന്ഡ, ഷഹ്ബാസ് നദീം എന്നിവരെയാണ് ഇന്ത്യ പ്രധാനമായും ഉപയോഗിക്കുന്നത്. ചെന്നൈയിലെ ആദ്യ ഇന്നിങ്‌സില്‍ 600-700 ടോട്ടലാണ് ലക്ഷ്യം വെക്കുന്നത് എന്ന് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് പറഞ്ഞിരുന്നു. കുറ്റന്‍ സ്‌കോറിലേക്ക് നീങ്ങുന്ന ഇംഗ്ലണ്ടിന് സമ്മര്‍ദം കൊടുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT