കപില്‍ ദേവ്, വിരാട് കോഹ്‌ലി/ ഫയല്‍ ഫോട്ടോ 
Sports

'ടീമിലുള്ളവരെ അപമാനിക്കുന്നതിന് തുല്യം'; 'വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയെ' എതിര്‍ത്ത് കപില്‍ ദേവ്‌

നിലവില്‍ ഇന്ത്യന്‍ ടീമിലുള്ളവരെ അപമാനിക്കുന്ന പ്രവര്‍ത്തിയാവും അതെന്നും കപില്‍ ദേവ് അഭിപ്രായപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തിലേക്ക് നിലവില്‍ ടീമിന്റെ ഭാഗമല്ലാത്തവരെ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ കപില്‍ ദേവ്. നിലവില്‍ ഇന്ത്യന്‍ ടീമിലുള്ളവരെ അപമാനിക്കുന്ന പ്രവര്‍ത്തിയാവും അതെന്നും കപില്‍ ദേവ് അഭിപ്രായപ്പെട്ടു. 

ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റതോടെ ഓപ്പണിങ്ങില്‍ പൃഥ്വി ഷായെ പരിഗണിക്കണം എന്ന വാദം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ല പൃഥ്വി ഇപ്പോള്‍. ലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലാണ് പൃഥ്വി ഉള്‍പ്പെട്ടിരുന്നത്. 

സെലക്ടര്‍മാരേയും നമ്മള്‍ ബഹുമാനിക്കേണ്ടതുണ്ട്. അവര്‍ ഒരു ടീമിനെ തെരഞ്ഞെടുത്തു. കോഹ് ലിയുടേയോടും ശാസ്ത്രിയോടും സംസാരിച്ചതിന് ശേഷമാവും അവര്‍ ടീമിനെ തെരഞ്ഞെടുത്തത്. കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍ എന്നീ രണ്ട് ഓപ്പണര്‍മാര്‍ നിങ്ങള്‍ക്കുണ്ട്. ഇനി മൂന്നാമത് ഒരു ഓപ്ഷന്‍ കൂടി വേണമോ? എനിക്ക് തോന്നുന്നില്ല, കപില്‍ ദേവ് പറഞ്ഞു. 

ഈ തിയറി എനിക്ക് മനസിലാവുന്നില്ല. ഇപ്പോള്‍ അവര്‍ തെരഞ്ഞെടുത്തിരിക്കുന്ന ടീമില്‍ ഓപ്പണര്‍മാരുണ്ട്. അവരാണ് കളിക്കേണ്ടത്. അല്ലെങ്കില്‍ അത് ഇപ്പോള്‍ ടീമിലുള്ളവരെ അപമാനിക്കുന്നത്. ക്യാപ്റ്റനും ടീം മാനേജ്‌മെന്റിനും സെലക്ഷനില്‍ അഭിപ്രായം പറയാനാവണം. എന്നാല്‍ അവിടെ അധികാരം അതിര് വിടരുത്. അങ്ങനെയെങ്കില്‍ സെലക്ടര്‍മാരെ നമുക്ക് ആവശ്യമില്ല എന്നും അദ്ദേഹം പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബം​ഗളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

SCROLL FOR NEXT