ഓസ്ട്രിയയെ 2-1 ന് കീഴടക്കിയാണ് തുർക്കി ക്വാർട്ടറിൽ ഇടംനേടിയത് എക്സ്
Sports

ആവേശപ്പോരാട്ടം; ഓസ്ട്രിയയെ വീഴ്ത്തി തുർക്കി ക്വാർ‌ട്ടറിൽ

ആവേശപ്പോരാട്ടത്തിൽ ഓസ്ട്രിയയെ 2-1 ന് കീഴടക്കിയാണ് തുർക്കി ക്വാർട്ടറിൽ ഇടംനേടിയത്

സമകാലിക മലയാളം ഡെസ്ക്

ലൈപ്സീ​ഗ്: യൂറോ കപ്പ് ഫുട്ബോളിൽ തുർക്കി ക്വാർട്ടറിൽ. ആവേശപ്പോരാട്ടത്തിൽ ഓസ്ട്രിയയെ 2-1 ന് കീഴടക്കിയാണ് തുർക്കി ക്വാർട്ടറിൽ ഇടംനേടിയത്. ഇരട്ട ഗോളുകള്‍ നേടിയ മെറിഹ് ഡെമിറലാണ് തുര്‍ക്കിയ്ക്കായി തിളങ്ങിയത്. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സാണ് തുര്‍ക്കിയുടെ എതിരാളികള്‍.

കളി ആരംഭിച്ച ആദ്യ മിനിറ്റിൽ തന്നെ തുർക്കി ഓസ്ട്രിയയെ ഞെട്ടിച്ചു. കോർണർ ക്ലിയർ ചെയ്യാൻ ഓസ്ട്രിയൻ താരങ്ങൾ പരാജയപ്പെട്ടതു മുതലെടുത്താണ് മെറിഹ് ഡെമിറൽ ആദ്യ ​ഗോൾ നേടിയത്. ഒരു ഗോള്‍ വീണതിന് പിന്നാലെ ഓസ്ട്രിയ മികച്ച മുന്നേറ്റങ്ങള്‍ നടത്തി. സാബിറ്റ്‌സറും അര്‍ണാടോവിക്കും ​ഗോൾ ശ്രമം ഊർജിതമാക്കിയെങ്കിലും തുര്‍ക്കി പ്രതിരോധം ശക്തമാക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ടാം പകുതിയിലും ഓസ്ട്രിയ മികച്ച മുന്നേറ്റം നടത്തിയെങ്കിലും ​ഗോൾ നേടാനായില്ല. എന്നാൽ 59–ാം മിനിറ്റിൽ കോർണറിൽ നിന്നുള്ള ഹെഡറിലൂടെ തുർക്കിയാണ് രണ്ടാം ഗോൾ നേടിയത്. ഇതോടെ കളി കൂടുതൽ ആവേശകരമായി. ഏറെ പരിശ്രമത്തിനൊടുവിൽ 66ാം മിനിറ്റിൽ ഓസ്ട്രിയ ഒരു ​ഗോൾ തിരിച്ചടിച്ചു. പകരക്കാരനായെത്തിയ മൈക്കല്‍ ഗ്രഗറിറ്റ്‌സാണ് വലകുലുക്കിയത്. പൊരുതിക്കളിച്ചെങ്കിലും സമനില ഗോൾ നേടാൻ ഓസ്ട്രിയയ്ക്കായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

നിങ്ങൾക്ക് 'പെറ്റ്' ഉണ്ടോ? ഉടൻ രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ 1000 ദിർഹം പിഴ നൽകേണ്ടി വരും;വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാക്കി അബുദാബി

തലങ്ങും വിലങ്ങും പറന്നത് '23' എണ്ണം; ​ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ 'സിക്സർ‌ ഫെസ്റ്റ്'! റെക്കോര്‍ഡ് സ്‌കോർ

'ആവിഷ്‌കാര സ്വാതന്ത്ര്യം ഭിന്നിപ്പുണ്ടാക്കാനുള്ള ലൈസന്‍സ് അല്ല; സംഘ്പരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നം; കേരളത്തെ അപമാനിക്കാനുള്ള നീക്കം'

SCROLL FOR NEXT