ഫാഫ് ഡുപ്ലെസി/ ട്വിറ്റർ 
Sports

മിന്നും ഫോം, ആറാം അര്‍ധ ശതകം; ഐപിഎല്ലില്‍ പുതിയ നാഴികക്കല്ല് താണ്ടി ഡുപ്ലെസി

ഈ സീസണില്‍ താരത്തിന്റെ റണ്‍ വേട്ട 600 കടന്നു. 600 പിന്നിടുന്ന സീസണിലെ ആദ്യ ബാറ്ററായും ഡുപ്ലെസി മാറി. 621 റണ്‍സാണ് താരം ഇത്തവണ നേടിയത്

സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി ഐപിഎല്ലില്‍ മറ്റൊരു നാഴികക്കല്ലും പിന്നിട്ടു. ഐപിഎല്ലില്‍ 4000 റണ്‍സ് പിന്നിടുന്ന താരങ്ങളുടെ പട്ടികയിലേക്ക് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനും ഇടംപിടിച്ചു. 

ഈ സീസണില്‍ താരത്തിന്റെ റണ്‍ വേട്ട 600 കടന്നു. 600 പിന്നിടുന്ന സീസണിലെ ആദ്യ ബാറ്ററായും ഡുപ്ലെസി മാറി. 621 റണ്‍സാണ് താരം ഇത്തവണ നേടിയത്. 

128 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചാണ് ഡുപ്ലെസി 4000 റണ്‍സ് പിന്നിട്ടത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ പോരാട്ടത്തില്‍ അര്‍ധ സെഞ്ച്വറി നേടിയാണ് ഡുപ്ലെസി നേട്ടം തൊട്ടത്. മത്സരത്തില്‍ 44 പന്തുകള്‍ നേരിട്ട് 55 റണ്‍സെടുത്ത് ക്യാപ്റ്റന്‍ മടങ്ങി. മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതമായിരുന്നു താരത്തിന്റെ അര്‍ധ ശതകം. 

ടൂര്‍ണമെന്റില്‍ ഇത് ആറാം അര്‍ധ സെഞ്ച്വറിയാണ് ഡുപ്ലെസി നേടുന്നത്. നിലവില്‍ ഓറഞ്ച് ക്യാപ്പും ഡുപ്ലെസിക്ക് സ്വന്തമാണ്. 157.81 സ്‌ട്രൈക്ക് റേറ്റിലാണ് ഇത്തവണ താരം ബാറ്റ് വീശുന്നത്. നേരത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായിരുന്ന ഡുപ്ലെസി 2022ലാണ് ബാംഗ്ലൂര്‍ ടീമിലെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT