ന്യൂയോർക്ക്: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 പോരാട്ടത്തിൽ ഇന്ത്യ പരാജയപ്പെട്ടപ്പോൾ ചർച്ചയായി മാറിയത് ബാറ്റിങ് ഓർഡറിലെ മാറ്റമായിരുന്നു. പ്രത്യേകിച്ച് മലയാളി താരം സഞ്ജു സാംസണെ വാലറ്റത്തേക്ക് മാറ്റി ഇറക്കിയതിനെയാണ് ആരാധകർ ചോദ്യം ചെയ്യുന്നത്. ടി20യിൽ ടോപ് ഓർഡർ ബാറ്ററായ സഞ്ജുവിനെ വൈകി ഇറക്കുന്നതിന്റെ യുക്തിയെന്താണെന്നു ആരാധകർ ചോദിക്കുന്നു.
ഒന്നാം ടി20യിൽ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യക്ക് ശേഷമാണ് സഞ്ജു ക്രീസിലെത്തിയത്. 12 പന്തിൽ 12 റൺസെടുത്ത് താരം റണ്ണൗട്ടായി മടങ്ങി.
തോൽവിയിൽ സഞ്ജുവിനെ പഴിക്കുന്നതിനെയും ആരാധകർ ചോദ്യം ചെയ്യുന്നു. സ്വന്തം തെറ്റു കൊണ്ടല്ല സഞ്ജു റണ്ണൗട്ടായത്. തോറ്റതിന് താരത്തെ മാത്രം പഴിക്കുന്നതിൽ അർഥമില്ലെന്നും ആരാധകർ വാദിക്കുന്നു. തോൽവിക്ക് കാരണം ഇഷാൻ കിഷൻ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് എന്നിവരാണു തോൽവിക്ക് കാരണക്കാരെന്നും ആരാധകർ തുറന്നടിച്ചു.
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജു വൺ ഡൗണയാണ് കളിക്കാൻ ഇറങ്ങാറുള്ളത്. റോയൽസിനായി നേരത്തെ അദ്ദേഹം ഓപ്പണറായി കളിച്ചിട്ടുണ്ട്. ഓപ്പണർ മുതൽ നാല് വരെയുള്ള സ്ഥാനങ്ങളിൽ ടി20 പോരിൽ സഞ്ജുവിനെ ഉപയോഗിക്കാമെന്നും ആരാധകർ നിർദ്ദേശിക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates