ഫുട്ബോൾ ലോകകപ്പ്

അവസാനത്തെ കളിയ്ക്ക് മുൻപ് അവരെ കാണണം- മാറഡോണ

ക്രൊയേഷ്യയ്ക്കെതിരായ ദയനീയ തോൽവിയിൽ അർജന്റീന ഫുട്ബോൾ ടീമിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച ഇതിഹാസതാരം ദ്യേഗോ മാറഡോണ സ്വരം മയപ്പെടുത്തുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

മോസ്കോ: ക്രൊയേഷ്യയ്ക്കെതിരായ ദയനീയ തോൽവിയിൽ അർജന്റീന ഫുട്ബോൾ ടീമിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച ഇതിഹാസതാരം ദ്യേഗോ മാറഡോണ സ്വരം മയപ്പെടുത്തുന്നു.നൈജീരിയക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിനുമുമ്പ് അർജന്റീന കളിക്കാരുമായി സംസാരിക്കണമെന്ന് മാറഡോണ ആ​ഗ്രഹം പ്രകടിപ്പിച്ചു.1986ൽ ലോകകപ്പ് നേടിയ ടീം അംഗങ്ങൾക്കൊപ്പം കളിക്കാരെ കാണാനാണ് മാറഡോണയുടെ ആഗ്രഹം. ക്രൊയേഷ്യക്കെതിരായ ദയനീയ തോൽവിക്കുശേഷം അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷനെതിരെ രൂക്ഷവിമർശമാണ് മാറഡോണ നടത്തിയത്. ഇതിന് പിന്നാലെയാണ് നിലപാട് മയപ്പെടുത്തി മാറഡോണ രം​ഗത്തുവന്നത്.

"ഞങ്ങൾക്ക് ഞങ്ങളുടെ അഭിമാനം സംരക്ഷിക്കണം. ഞാൻ വളരെ അസ്വസ്ഥനാണ്. അർജന്റീനയുടെ ജഴ്സിയണിഞ്ഞവരെ ക്രൊയേഷ്യയെപ്പോലുള്ള ഒരു ടീം ചവിട്ടിമെതിക്കുന്നത് കണ്ടിരിക്കാനാകില്ല. ജർമനിയോടോ ബ്രസീലിനോടോ സ്പെയ്നിനോടോ അല്ലെങ്കിൽ നെതർലൻഡ്സിനോടോ അല്ല ഈ തോൽവി. ഈ അവസ്ഥയ്ക്ക് ഉത്തരവാദി അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയയാണ്''‐  ഈ നിലയിലായിരുന്നു മാറഡോണയുടെ വിമർശനം.

പരിശീലകൻ ഹോർജെ സാമ്പവോളിയോടും സംസാരിക്കണമെന്ന് മാറഡോണ ആവശ്യപ്പെട്ടു. ഈ രീതിയിലാണ് ടീം കളിക്കുന്നതെങ്കിൽ സാമ്പവോളിക്ക് അർജന്റീനയിലേക്ക് തിരിച്ചുവരാനാകില്ലെന്ന് നേരത്തെ മാറഡോണ പറഞ്ഞിരുന്നു.​

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT