ഫുട്ബോൾ ലോകകപ്പ്

യുറഗ്വയ്ക്ക് തിരിച്ചടി; ഫ്രാന്‍സിനെ നേരിടാന്‍ എഡിന്‍സണ്‍ കവാനി ഇല്ല

പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിന് എതിരേയുള്ള മത്സരത്തിലാണ് കവാനിക്ക് കാലിന് പരുക്കേല്‍ക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ലോകകപ്പിലെ യുറഗ്വയുടെ മുന്നേറ്റത്തിന് തിരിച്ചടി. പരുക്കിനെ തുടര്‍ന്ന് യുറഗ്വയുടെ സ്‌ട്രൈക്കര്‍ എഡിന്‍സണ്‍ കവാനിയ്ക്ക് ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കാനാവില്ല. വെള്ളിയാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ഫൈനലില്‍ ഫ്രാന്‍സുമായി ഏറ്റുമുട്ടാനിരിക്കെയാണ് കവാനിയുടെ പിന്മാറ്റം. പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിന് എതിരേയുള്ള മത്സരത്തിലാണ് കവാനിക്ക് കാലിന് പരുക്കേല്‍ക്കുന്നത്. ഫിഫ ലോകകപ്പിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വിവരം പുറത്തുവിട്ടത്. 

ഇടത്തെ കാലിന് കഠിനമായ ചികിത്സ എടുക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പരിശീലനത്തില്‍ കവാനിക്ക് പങ്കെടുക്കാനായിരുന്നില്ല. ലോകകപ്പില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ച കവാനിയുടെ പിന്മാറ്റം ടീമിന് തിരിച്ചടിയാണ്. പോര്‍ച്ചുഗലിന് എതിരായ മത്സരത്തിലും താരം ഒരു ഗോള്‍ നേടിയിരുന്നു. മൂന്നു ഗോളുകളാണ് ലോകകപ്പില്‍ സൂപ്പര്‍താരം നേടിയത്.

കവാനിക്ക് പകരം സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യന്‍ റോഡ്രിഗസിനെയാണ് കോച്ച് ഓസ്‌കര്‍ ടബാരസ് ആദ്യ ഇലവനില്‍ പരിഗണിക്കുക. കവാനിക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും അതിനാല്‍ കളിക്കാനാവില്ലെന്നും ഫ്രഞ്ച് താരം ആദില്‍ റമി നേരത്തെ വ്യക്തമാക്കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT