ഫയല്‍ ചിത്രം 
Sports

'ഇതിൽ എന്താണ് ഇത്ര അത്ഭുതം?'; പന്ത് ചുരണ്ടൽ വിവാദത്തിൽ മൈക്കൽ ക്ലർക്ക് 

പന്ത് ചുരണ്ടലിനെക്കുറിച്ച് ടീമിലെ ബൗളർമാർക്കെല്ലാം അറിയാമായിരുന്നെന്ന ബൻക്രോഫ്റ്റിന്റെ വെളിപ്പെടുത്തലാണ് സംഭവം വീണ്ടും ചർച്ചയാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്നി: 2018ലെ കേപ്ടൗൺ ടെസ്റ്റിൽ ക്രിക്കറ്റ് ലോകത്തെ ഇളക്കി മറിച്ച പന്ത് ചുരണ്ടൽ വിവാദത്തിലെ പുതിയ വെളിപ്പെടുത്തലുകളിൽ ഒട്ടും അത്ഭുതപ്പെടാതെ മുൻ ഓസിസ് നായകൻ മൈക്കൽ ക്ലർക്ക്. പന്ത് ചുരണ്ടലിനെക്കുറിച്ച് ടീമിലെ ബൗളർമാർക്കെല്ലാം അറിയാമായിരുന്നു എന്ന് സംഭവത്തിൽ ശിക്ഷിക്കപ്പെട്ട ഓസ്ട്രേലിയൻ പേസർ ബൻക്രോഫ്റ്റ് നടത്തിയ തുറന്നുപറച്ചിലാണ് ഇക്കാര്യം വീണ്ടും ചർച്ചയാക്കിയത്. എന്നാൽ ഇതിൽ എന്താണ് ഇത്ര അത്ഭുതപ്പെടാൻ എന്നാണ് ക്ലർക്കിന്റെ ചോദ്യം. 

"ഇതിൽ എന്താണ് അത്ഭുതപ്പെടാനുള്ളത്? മൂന്ന് പേരിൽ കൂടുതൽ ഇതേക്കുറിച്ച് അറിഞ്ഞിരുന്നെന്നതോ?  ക്രിക്കറ്റ് കളിച്ചിട്ടുള്ളവർക്കോ ക്രിക്കറ്റിനെക്കുറിച്ച് എന്തെങ്കിലുമൊക്കെ അറിയുന്നവർക്കോ ബോൾ ഈ ഗെയിമിൽ എത്രമാത്രം സുപ്രധാനമാണെന്ന് മനസ്സിലാക്കാൻ കഴിയും. അതുകൊണ്ട് മൂന്ന് പേരിൽ കൂടുതൽ ഇതേക്കുറിച്ച് അറിഞ്ഞിരുന്നു എന്നതിൽ ആരും അത്ഭുതപ്പെടുമെന്ന് തോന്നുന്നില്ല", ക്ലർക്ക് പറഞ്ഞു.

ഓസ്ട്രേലിയയുടെ സൗത്ത് ആഫ്രിക്കയ്ക്കെതിരായ ടെസ്റ്റിലാണ് പന്ത് ചുരണ്ടൽ അരങ്ങേറിയത്. കളി അനുകൂലമാക്കാൻ വേണ്ടി പന്തിൽ കൃത്രിമം നടത്തുകയായിരുന്നു ഓസീസ് താരങ്ങൾ. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, ബൻക്രോഫ്റ്റ് എന്നിവർ കുറ്റക്കാരെന്ന് കണ്ടെത്തി വിലക്കേർപ്പെടുത്തി. സ്റ്റീവ് സ്മിത്തിന് നായക സ്ഥാനവും നഷ്ടപ്പെട്ടിരുന്നു. 12 മാസമാണ് സ്മിത്തിനും വാർണർക്കും കളിക്കളത്തിൽ നിന്ന് മാറി നിൽക്കേണ്ടി വന്നത്. ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം