ഫയല്‍ ചിത്രം 
Sports

'ഇതിൽ എന്താണ് ഇത്ര അത്ഭുതം?'; പന്ത് ചുരണ്ടൽ വിവാദത്തിൽ മൈക്കൽ ക്ലർക്ക് 

പന്ത് ചുരണ്ടലിനെക്കുറിച്ച് ടീമിലെ ബൗളർമാർക്കെല്ലാം അറിയാമായിരുന്നെന്ന ബൻക്രോഫ്റ്റിന്റെ വെളിപ്പെടുത്തലാണ് സംഭവം വീണ്ടും ചർച്ചയാക്കിയത്

സമകാലിക മലയാളം ഡെസ്ക്

സിഡ്നി: 2018ലെ കേപ്ടൗൺ ടെസ്റ്റിൽ ക്രിക്കറ്റ് ലോകത്തെ ഇളക്കി മറിച്ച പന്ത് ചുരണ്ടൽ വിവാദത്തിലെ പുതിയ വെളിപ്പെടുത്തലുകളിൽ ഒട്ടും അത്ഭുതപ്പെടാതെ മുൻ ഓസിസ് നായകൻ മൈക്കൽ ക്ലർക്ക്. പന്ത് ചുരണ്ടലിനെക്കുറിച്ച് ടീമിലെ ബൗളർമാർക്കെല്ലാം അറിയാമായിരുന്നു എന്ന് സംഭവത്തിൽ ശിക്ഷിക്കപ്പെട്ട ഓസ്ട്രേലിയൻ പേസർ ബൻക്രോഫ്റ്റ് നടത്തിയ തുറന്നുപറച്ചിലാണ് ഇക്കാര്യം വീണ്ടും ചർച്ചയാക്കിയത്. എന്നാൽ ഇതിൽ എന്താണ് ഇത്ര അത്ഭുതപ്പെടാൻ എന്നാണ് ക്ലർക്കിന്റെ ചോദ്യം. 

"ഇതിൽ എന്താണ് അത്ഭുതപ്പെടാനുള്ളത്? മൂന്ന് പേരിൽ കൂടുതൽ ഇതേക്കുറിച്ച് അറിഞ്ഞിരുന്നെന്നതോ?  ക്രിക്കറ്റ് കളിച്ചിട്ടുള്ളവർക്കോ ക്രിക്കറ്റിനെക്കുറിച്ച് എന്തെങ്കിലുമൊക്കെ അറിയുന്നവർക്കോ ബോൾ ഈ ഗെയിമിൽ എത്രമാത്രം സുപ്രധാനമാണെന്ന് മനസ്സിലാക്കാൻ കഴിയും. അതുകൊണ്ട് മൂന്ന് പേരിൽ കൂടുതൽ ഇതേക്കുറിച്ച് അറിഞ്ഞിരുന്നു എന്നതിൽ ആരും അത്ഭുതപ്പെടുമെന്ന് തോന്നുന്നില്ല", ക്ലർക്ക് പറഞ്ഞു.

ഓസ്ട്രേലിയയുടെ സൗത്ത് ആഫ്രിക്കയ്ക്കെതിരായ ടെസ്റ്റിലാണ് പന്ത് ചുരണ്ടൽ അരങ്ങേറിയത്. കളി അനുകൂലമാക്കാൻ വേണ്ടി പന്തിൽ കൃത്രിമം നടത്തുകയായിരുന്നു ഓസീസ് താരങ്ങൾ. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, ബൻക്രോഫ്റ്റ് എന്നിവർ കുറ്റക്കാരെന്ന് കണ്ടെത്തി വിലക്കേർപ്പെടുത്തി. സ്റ്റീവ് സ്മിത്തിന് നായക സ്ഥാനവും നഷ്ടപ്പെട്ടിരുന്നു. 12 മാസമാണ് സ്മിത്തിനും വാർണർക്കും കളിക്കളത്തിൽ നിന്ന് മാറി നിൽക്കേണ്ടി വന്നത്. ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണം; രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍

ബ്രേക്ക്ഫാസ്റ്റിന് ഒരു വാഴപ്പഴം കഴിച്ചാൽ എന്ത് സംഭവിക്കും?

റോഡരികില്‍ പാര്‍ക്ക് ചെയ്ത ലോറി വീടിന് മുകളിലേക്ക് മറിഞ്ഞുവീണു; മുന്‍ഭാഗം തകര്‍ന്നു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ലോകകപ്പ് നേടിയാല്‍ അന്ന് പാടും! 4 വർഷം മുൻപ് തീരുമാനിച്ചു, ഒടുവിൽ ടീം ഇന്ത്യ ഒന്നിച്ച് പാടി... (വിഡിയോ)

ഓഫ് റോഡ് യാത്രാ പ്രേമിയാണോ?, വരുന്നു മറ്റൊരു കരുത്തന്‍; ഹിമാലയന്‍ 450 റാലി റെയ്ഡ്

SCROLL FOR NEXT