ഫയല്‍ ചിത്രം 
Sports

ഗുഡ്‌ബൈ രഹാനെ; ഒരു മത്സരം ശേഷിക്കെ സഹതാരങ്ങളോട് വിടപറഞ്ഞ് കൊല്‍ക്കത്ത ഓപ്പണര്‍

കൊല്‍ക്കത്തയിലെ സഹതാരങ്ങളോടും സപ്പോര്‍ട്ട് സ്റ്റാഫിനോടും രഹാനെ ഗുഡ്‌ബൈ പറയുന്ന വീഡിയോ കൊല്‍ക്കത്ത പങ്കുവെച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലില്‍ അവസാന ലീഗ് മത്സരത്തിലേക്ക് എത്തി നില്‍ക്കുമ്പോള്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് തിരിച്ചടി. പരിക്കിനെ തുടര്‍ന്ന് രഹാനെയ്ക്ക് ഇനി സീസണില്‍ കളിക്കാനാവില്ല. 

ഇക്കാര്യം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. സണ്‍റൈസേഴ്‌സിന് എതിരായ മത്സരത്തിലാണ് രഹാനെയ്ക്ക് പരിക്കേറ്റത്. ഇടത് കാല് നിലത്ത് കുത്താന്‍ പ്രയാസപ്പെടുന്ന രഹാനെയെയാണ് ഇവിടെ ആരാധകര്‍ കണ്ടത്. കൊല്‍ക്കത്തയിലെ സഹതാരങ്ങളോടും സപ്പോര്‍ട്ട് സ്റ്റാഫിനോടും രഹാനെ ഗുഡ്‌ബൈ പറയുന്ന വീഡിയോ കൊല്‍ക്കത്ത പങ്കുവെച്ചു.  

താര ലേലത്തിലൂടെ കൊല്‍ക്കത്തയുടെ ഫസ്റ്റ് ചോയിസ് ഓപ്പണറായി രഹാനെ എത്തിയെങ്കിലും മികവിലേക്ക് ഉയരാന്‍ താരത്തിനായില്ല. 7 കളിയില്‍ നിന്ന് 103 റണ്‍സ് മാത്രമാണ് രഹാനെയ്ക്ക് കണ്ടെത്താനായത്. ഉയര്‍ന്ന സ്‌കോര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെ നേടിയ 44 റണ്‍സും. 

പരിക്കിനെ തുടര്‍ന്ന് രഹാനെയ്ക്ക് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റും നഷ്ടമാവും. ഫോമില്ലായ്മയെ തുടര്‍ന്ന് ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റില്‍ രഹാനെ ടീമില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇംഗ്ലണ്ടിന് എതിരെ രഹാനെയ്ക്ക് കളിക്കാനാവാതെ വന്നാല്‍ ശ്രേയസ് അയ്യരാവും പകരം ടീമിലേക്ക് എത്തുക.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം