Sports

'എന്നും അദ്ദേഹത്തെപോലെയാകാന്‍ ശ്രമിച്ചുകൊണ്ടിരിക്കും', പ്രചോദനം ഈ ഓള്‍റൗണ്ടറെന്ന് ഹര്‍ദ്ദിക് പാണ്ഡ്യ

42 റണ്‍സെടുത്ത് പുറത്താകാതെ നിന്ന പാണ്ഡ്യയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്

സമകാലിക മലയാളം ഡെസ്ക്

സ്‌ട്രേലിയയ്‌ക്കെതിരായ ടി20യിലെ വെടിക്കെട്ട് പ്രകടനം കാഴ്ചവച്ച ഹര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ന് ക്രിക്കറ്റ് ആരാധകരുടെ താരം. 22 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 42 റണ്‍സെടുത്ത് പുറത്താകാതെ നിന്ന പാണ്ഡ്യയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഇപ്പോഴിതാ തന്റെ പ്രചോദനം ആരാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് പാണ്ഡ്യ. ദക്ഷിണാഫ്രിക്കന്‍ നായകന്‍ പൊള്ളാര്‍ഡാണ് താരത്തിന്റെ മാതൃക. 

പൊള്ളാര്‍ഡിന്റെ പ്രകടനം അടുത്തുനിന്ന് കാണാന്‍ തനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും എന്നും അദ്ദേഹത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളുമെന്നും പാണ്ഡ്യ പറഞ്ഞു. 'ഐപിഎല്‍ ഒരു പ്രൊഫഷണല്‍ കളിയായതുകൊണ്ടുതന്നെ സ്വയം കളിയിലേക്ക് ഇറങ്ങണം. അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിയോടുള്ള സ്‌നേഹമാണ് മുന്നില്‍ നില്‍ക്കുന്നത്. അതികൊണ്ടുതന്നെ സമ്മര്‍ദ്ദം താനെ അനുഭവപ്പെടും. ഞാന്‍ ഐപിഎല്ലില്‍ നന്നായി ബാറ്റ് ചെയ്യുകയുണ്ടായി. ലോക്ക്ഡൗണ്‍ നാളില്‍ എങ്ങനെ മത്സരം നന്നായി ഫിനിഷ് ചെയ്യാമെന്നാണ് പ്ലാന്‍ ചെയ്തിരുന്നത്', പാണ്ഡ്യ പറഞ്ഞു. 

ലഭിക്കുന്ന അവസരമോര്‍ത്ത് ആവേശംകൊള്ളുന്നതിനപ്പുറം ഓരോ തവണയും ജോലി കൃത്യമായി ചെയ്യുക മാത്രമാണ് പതിവെന്നും താരം പറഞ്ഞു. മുമ്പും ഇത്തരത്തില്‍ കളിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ തന്റെ പ്രകടനം കൂടുതല്‍ ശ്രദ്ധനേടുന്നുണ്ടെന്ന് പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT