ഇന്ത്യന്‍ വനിത ടീം 
Sports

മിന്നുമണി ഓസിസിനെതിരായ ഏകദിന ടീമില്‍; ഷഫാലി പുറത്ത്

പരിക്ക് മൂലം വിട്ടുനിന്ന പേസര്‍ ഹര്‍ലീന്‍ ഡിയോള്‍ ടീമില്‍ തിരിച്ചെത്തി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അടുത്ത മാസം ഓസ്‌ട്രേലിയയില്‍ നടക്കുന്ന എകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിത ടീമിനെ പ്രഖ്യാപിച്ചു. ബാറ്റര്‍ ഷഫാലി വര്‍മയെ ഒഴിവാക്കി. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണ് ഉള്ളത്. പതിനാറംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. മലയാളിതാരം മിന്നുമണി ടീമില്‍ ഇടംപിടിച്ചു. പരിക്ക് മൂലം വിട്ടുനിന്ന പേസര്‍ ഹര്‍ലീന്‍ ഡിയോള്‍ ടീമില്‍ തിരിച്ചെത്തി

മുന്‍ മത്സരങ്ങളിലെ മോശം പ്രകടനമാണ് ഷഫാലിയെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ കാരണമായത്. ഈ വര്‍ഷം ആറ് മത്സരങ്ങളില്‍ നിന്നായി താരം നേടിയത് 108 റണ്‍സ് മാത്രമാണ്. 33 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. ഹര്‍മന്‍ പ്രീത് ടീമിനെ നയിക്കുമ്പോള്‍ സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്‍. യാസ്തിക ഭാട്ടിയയും റിച്ച ഘോഷുമാണ് വിക്കറ്റ് കീപ്പര്‍മാര്‍.

ന്യൂസിലന്‍ഡിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത തേജല്‍ ഹസബ്‌നിസും സൈമ ഠാക്കൂറും ടീമില്‍ ഇടംപിടിച്ചു. ആദ്യ ഏകദിനം ഡിസംബര്‍ അഞ്ചിന് ബ്രിസ്‌ബെയ്‌നിലും രണ്ടാം ഏകദിനം ഡിസംബര്‍ എട്ടിനും അവസാനമത്സരം ഡിസംബര്‍ പതിനൊന്നിന് പെര്‍ത്തിലും നടക്കും.

ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), പ്രിയ പുനിയ, ജെമീമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), തേജല്‍ ഹസബ്‌നിസ്, ദീപ്തി ശര്‍മ, മിന്നു മണി , പ്രിയ മിശ്ര, രാധ യാദവ്, ടിറ്റാസ് സാധു, അരുന്ധതി റെഡ്ഡി, രേണുക സിംഗ് ഠാക്കൂര്‍, സൈമ ഠാക്കൂര്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT