ഫോട്ടോ: ട്വിറ്റർ 
Sports

ഇരട്ട ഗോളുമായി ഹാരി കെയ്ന്‍, ഉക്രെയ്‌നെ 4-0ന് തകര്‍ത്ത് ഇംഗ്ലണ്ട്; 1996ന് ശേഷം ആദ്യമായി സെമിയില്‍

തുടരെ രണ്ടാം മത്സരത്തില്‍ ഗോള്‍ വല കുലുക്കി ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ മുന്‍പില്‍ നിന്നപ്പോള്‍ സൗത്ത്‌ഗേറ്റും കൂട്ടരും സെമി പ്രവേശനം ആഘോഷമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

റോം: ഉക്രെയ്‌നിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് സെമി ഫൈനല്‍ 1996ന് ശേഷം യൂറോ കപ്പിന്റെ സെമി ഫൈനലില്‍ കടന്ന് ഇംഗ്ലണ്ട്. സെമിയില്‍ ഡെന്‍മാര്‍ക്ക് ആണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. 

തുടരെ രണ്ടാം മത്സരത്തില്‍ ഗോള്‍ വല കുലുക്കി ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ മുന്‍പില്‍ നിന്നപ്പോള്‍ സൗത്ത്‌ഗേറ്റും കൂട്ടരും സെമി പ്രവേശനം ആഘോഷമാക്കി. നാലാം മിനിറ്റില്‍ തന്നെ കെയ്ന്‍ ഗോള്‍ വല കുലുക്കി ഇംഗ്ലണ്ടിന് കളിയില്‍ മുന്‍തൂക്കം ഉറപ്പിച്ചു. സ്റ്റെര്‍ലിങ്ങിന്റെ പാസില്‍ നിന്നായിരുന്നു കെയ്‌നിന്റെ കളിയിലെ ആദ്യ ഗോള്‍.

46ാം മിനിറ്റില്‍ ലൂക്ക് ഷാ എടുത്ത ഫ്രീകിക്കിലൂടെയാണ് ഇംഗ്ലണ്ട് ലീഡ് ഉയര്‍ത്തിയത്. ഫ്രീകിക്കില്‍ ഹെഡ് ചെയ്ത് മഗ്വയര്‍ പന്ത് വലയ്ക്കുള്ളിലേക്ക് എത്തിച്ചു. 50ാം മിനിറ്റില്‍ കളിയിലെ തന്റെ രണ്ടാമത്തെ ഗോള്‍ കണ്ടെത്തി ഹാരി കെയ്ന്‍ വീണ്ടും. ലുക്ക് ഷായുടെ ബോക്‌സിലേക്കുള്ള ക്രോസില്‍ തലവെച്ച് കെയ്ന്‍ ഇംഗ്ലണ്ടിന്റെ ലീഡ് 3-0 ആയി ഉയര്‍ത്തി. 

63ാം മിനിറ്റില്‍ ഹെന്‍ഡേഴ്‌സന്റെ ഊഴമായിരുന്നു. കോര്‍ണര്‍ കിക്കില്‍ നിന്ന് ഹെഡ് ചെയ്ത് വല കുലുക്കിയായിരുന്നു ഹെന്‍ഡേഴ്‌സന്റെ ഗോള്‍. ഡെന്‍മാര്‍ക്ക് ആണ് സെമിയില്‍ ഇംഗ്ലണ്ടിന്റെ എതിരാളികള്‍. ചെക്ക് റിപ്പബ്ലിക്കിനെ 1-2ന് തോല്‍പ്പിച്ചാണ് ഡാനിഷ് പടയുടെ വരവ്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT