ശുഭ്മാന്‍ ഗില്‍/ഫോട്ടോ: എപി 
Sports

എപ്പോഴും ഈ കളിയിൽ കോഹ്ലി എന്നോട് തോൽക്കും; ശുഭ്മാൻ ഗില്ലിന്റെ വെളിപ്പെടുത്തൽ

കരിയറിന്റെ ആദ്യ നാളുകളിൽ നിൽക്കുന്ന ഗിൽ പറയുന്നത് ഒരു കളിയിൽ ക്യാപ്റ്റൻ വിരാട് കോഹ്ലി താൻ സ്ഥിരമായി തോൽപ്പിക്കുന്നു എന്നാണ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: രാജ്യാന്തര ക്രിക്കറ്റിൽ പിച്ചവെച്ച് തുടങ്ങിയിരിക്കുകയാണ് ഇന്ത്യയുടെ യുവതാരം ശുഭ്മാൻ ഗിൽ. ആ ലെവലിൽ സ്ഥാനം ഉറപ്പിക്കാൻ പോന്ന താരമാണെന്ന് ഓസ്ട്രേലിയയിലെ തന്റെ അരങ്ങേറ്റ പരമ്പരയിൽ തന്നെ ശുഭ്മാൻ ഗിൽ തെളിയിച്ചിരുന്നു. കരിയറിന്റെ ആദ്യ നാളുകളിൽ നിൽക്കുന്ന ഗിൽ പറയുന്നത് ഒരു കളിയിൽ ക്യാപ്റ്റൻ വിരാട് കോഹ്ലി താൻ സ്ഥിരമായി തോൽപ്പിക്കുന്നു എന്നാണ്. 

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ് ലിയെ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നത് എന്താണെന്നായിരുന്നു ഗില്ലിനോടുള്ള ചോദ്യം. ഫിഫ വീഡിയോ ഗെയിം എന്നായിരുന്നു ഗില്ലിന്റെ മറുപടി. എല്ലായ്പ്പോഴും കോഹ് ലി എന്നോട് അതിൽ തോൽക്കും, ഗിൽ പറഞ്ഞു. ഇഎസ്പിഎൻക്രിക് ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഗില്ലിന്റെ പ്രതികരണം. 

വീഡിയോ ഗെയിമുകളുടെ വലിയ ആരാധകനാണ് കോഹ് ലി. ഗില്ലിന്റെ പ്രതികരണത്തോടെ കോഹ് ലിയുടെ പ്രതികരണം എന്താവും എന്ന ആകാംക്ഷയിലാണ് ആരാധകർ. കളിയിലേക്ക് എത്തുമ്പോൾ കോഹ് ലിയും ഗില്ലും അവസാനമായി കളിച്ചത്. ഗില്ലിന് സീ സണിൽ ഒരിക്കൽ പോലും മികവിലേക്ക് എത്താൻ സാധിച്ചിരുന്നില്ല. 

കൊൽക്കത്തക്ക് വേണ്ടി കളിച്ച 7 ഇന്നിങ്സിൽ നിന്ന് 132 റൺസ് മാത്രമാണ് ഗില്ലിന്റെ സമ്പാദ്യം. എന്നാൽ കോഹ് ലി ഈ സീസണിലും ഭേദപ്പെട്ട കളിയുമായാണ് നിറയുന്നത്. 7 കളിയിൽ നിന്ന് ബാംഗ്ലൂരിന് വേണ്ടി കോഹ് ലി കണ്ടെത്തിയത് 198 റൺസ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT