ധോനി/ഫയല്‍ ചിത്രം 
Sports

അറിവുള്ള വ്യക്തിയാണ്, എന്റെ ടീമില്‍ എന്നുമുണ്ടാവും; ധോനിയെ പ്രശംസിച്ച് ഇമ്രാന്‍ താഹിര്‍

നമ്മള്‍ ധോനിയോട് എന്തെങ്കിലും പറയേണ്ടതില്ല. നമ്മുക്ക് ആവശ്യമുള്ള രീതിയില്‍ ഫീല്‍ഡ് സെറ്റ് ചെയ്ത് തരും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോനിയെ പ്രശംസയില്‍ മൂടി സഹതാരം ഇമ്രാന്‍ താഹിര്‍. എല്ലാവരേയും മനസിലാക്കുന്ന, എല്ലാവരേയും ബഹുമാനിക്കുന്ന വ്യക്തിയാണ് ധോനിയെന്ന് താഹീര്‍ പറഞ്ഞു.

ഞങ്ങള്‍ ധോനിയെ സ്‌നേഹിക്കുന്നു. അറിവുള്ള വ്യക്തിയാണ്. ലോകത്തിലെ ഏറ്റവും മികച്ച വ്യക്തി. നമ്മള്‍ ധോനിയോട് എന്തെങ്കിലും പറയേണ്ടതില്ല. നമ്മുക്ക് ആവശ്യമുള്ള രീതിയില്‍ ഫീല്‍ഡ് സെറ്റ് ചെയ്ത് തരും. നമ്മള്‍ വന്ന് പന്ത് എറിഞ്ഞാല്‍ മാത്രം മതി, സ്‌പോര്‍ട്‌സ്‌കീഡയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇമ്രാന്‍ താഹീര്‍ പറഞ്ഞു.

എന്റെ ടീമില്‍ എന്നും ധോനിയുണ്ടാവും. ധോനിക്കൊപ്പമുണ്ടാവുക എന്നത് സന്തോഷമാണ്. നമുക്ക് ഒരുപാട് പഠിക്കാനുണ്ട്. ക്രിക്കറ്റര്‍ എന്ന നിലയില്‍ ചെയ്യേണ്ടതും അതാണ്. ചെന്നൈക്ക് വേണ്ടി കളിച്ചുകൊണ്ടിരിക്കാനാണ് എന്റെ ആഗ്രഹം.

ഐപിഎല്‍ 13ാം സീസണിലെ നിരാശയും താഹിര്‍ പങ്കുവെക്കുന്നു. എല്ലായ്‌പ്പോഴത്തേയും പോലെ ശാന്തരായിരുന്നു ഞങ്ങള്‍. ജയിക്കാന്‍ സാധിക്കാത്തതില്‍ നിരാശരായിരുന്നു. എന്നാല്‍ എല്ലായ്‌പ്പോഴും ജയിക്കാനാവില്ല. ടീം സംസ്‌കാരം എന്നതാണ് പ്രധാനപ്പെട്ട കാര്യം. എന്താണ് സംഭവിക്കുന്നത് എന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ടായി, താഹിര്‍ പറഞ്ഞു.

ഐപിഎല്‍ 14ാം സീസണിന് മുന്‍പായി സുരേഷ് റെയ്‌ന, ഇമ്രാന്‍ താഹിര്‍, ഡ്വെയ്ന്‍ ബ്രാവോ, ഡുപ്ലസിസ്, സാം കറാന്‍ എന്നിവരെയെല്ലാമാണ് ചെന്നൈ നിലനിര്‍ത്തിയത്. ഹര്‍ഭജന്‍ സിങ്, പീയുഷ് ചൗള, മുരളി വിജയ്, കേദാര്‍ ജാദവ് എന്നിവരെ ലേലത്തിന് മുന്‍പായി ടീമില്‍ നിന്ന് റിലീസ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT