ഫോട്ടോ: ട്വിറ്റർ 
Sports

41 വർഷത്തെ കാത്തിരിപ്പിന് വിരാമം; ആഷ്‌ലി ബാർടി ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ; മുന്നിൽ അപൂർവ നേട്ടം

41 വർഷത്തെ കാത്തിരിപ്പിന് വിരാമം; ആഷ്‌ലി ബാർടി ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ; മുന്നിൽ അപൂർവ നേട്ടം

Author : സമകാലിക മലയാളം ഡെസ്ക്

മെൽബൺ: ലോക ഒന്നാം നമ്പർ താരം ആഷ്‌ലി ബാർടി ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ കടന്നു. സെമിയിൽ യുഎസ് താരം മാഡിസൻ കീസിനെ അനായാസം വീഴ്ത്തിയാണ് ബാർടിയുടെ ഫൈനൽ പ്രവേശം. ഫൈനലിൽ അമേരിക്കയുടെ ഡാനിയലെ കോളിൻസാണ് ബാർടിയുടെ എതിരാളി. കോളിൻസ് സെമിയിൽ ഇ​ഗ സ്വിയാടെകിനെ വീഴ്ത്തിയാണ് ഫൈനൽ ബർത്ത് ഉറപ്പിച്ചത്. 

വെറും ഒരു മണിക്കൂറും രണ്ട് മിനിറ്റും മാത്രം നീണ്ട മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് യുഎസ് താരത്തെ തകർത്താണ് ബാർടി തന്റെ ആദ്യ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ കടന്നത്. സ്‌കോർ: 6-1, 6-3.

41 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഓസ്‌ട്രേലിയൻ വനിതാ താരം ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ കടക്കുന്നത്. 1980-ൽ വെൻഡി ടൺബുള്ളാണ് ബാർടിക്ക് മുമ്പ് അവസാനമായി ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനൽ കളിച്ച ഓസീസ് താരം. 

കോളിൻസ്

2019ലെ ഫ്രഞ്ച് ഓപ്പണും 2021ലെ വിംബിൾഡണും നേടിയ ബാർട്ടിയെ കാത്തിരിക്കുന്നത് കന്നി ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടമാണ്. കിരീടം നേടാനായാൽ 1978ൽ കിരീടം നേടിയ ക്രിസ്റ്റീൻ ഒ നെയ്‌ലിന് ശേഷം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നേടുന്ന ആദ്യ ഓസീസ് വനിതാ താരമെന്ന നേട്ടവും ബാർടിക്ക് സ്വന്തമാകും. 

കോളിൻസിന്റെ വിജയവും ഏറെക്കുറെ അനായാസം തന്നെയായിരുന്നു. താരവും രണ്ട് സെറ്റ് മാത്രം നീണ്ട പോരാട്ടത്തിലാണ് വിജയം സ്വന്തമാക്കിയത്. സ്കോർ: 6-4, 6-.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT