വിരാട് കോഹ്‌ലി, അനുഷ്‌ക ശര്‍മ /ഫോട്ടോ: എപി 
Sports

സ്‌നേഹനിധിയായ ഭാര്യയുള്ളപ്പോള്‍ എങ്ങനെ വിഷാദാവസ്ഥയിലാവും? കോഹ്‌ലിയോട് ഇന്ത്യന്‍ മുന്‍ താരം

എന്നാല്‍ 2014ലെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം വിഷാദാവസ്ഥയിലേക്ക് വീണതിനെ കുറിച്ചാണ് കോഹ് ലി പറഞ്ഞിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിഷാദാവസ്ഥയെ കുറിച്ചുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ വാക്കുകളെ പരിഹസിച്ച് ഇന്ത്യന്‍ മുന്‍ താരം ഫറോക്ക്‌  എഞ്ചിനിയര്‍. അതുപോലെ സ്‌നേഹ സമ്പന്നയായ ഭാര്യയുള്ളപ്പോള്‍ എങ്ങനെയാണ് നിങ്ങള്‍ക്ക് നിരാശനാവാന്‍ സാധിക്കുന്നതെന്ന് ഫറോക്ക് എഞ്ചിനിയര്‍ ചോദിക്കുന്നു. 

സ്‌നേഹമുള്ള ഭാര്യയുണ്ട്. കുഞ്ഞുണ്ട്. ദൈവത്തോട് നന്ദി പറയേണ്ടതായ എല്ലാം കോഹ് ലിക്കുണ്ട്. വിഷാദ രോഗം വെസ്‌റ്റേണ്‍ വേള്‍ഡിലാണ് കൂടുതല്‍. അവരാണ് അതിനെ കുറിച്ച് കൂടുതല്‍ സംസാരിക്കുന്നത്. എന്നാല്‍ മനസ് എന്നത് നമുക്ക് ഒരിക്കലും പിടികിട്ടാത്ത സാധനമാണ്, ഫറോക്ക് എഞ്ചിനിയര്‍ പറയുന്നു. 

ശരീരത്തിനുള്ളിലെ ഇത്തരം ദുര്‍ഭൂതങ്ങള്‍ക്കെതിരെ പൊരുതുന്നതിന് നമ്മള്‍ ഇന്ത്യക്കാര്‍ കൂടുതല്‍ കരുത്തരാണ്. നമുക്ക് ഉയര്‍ച്ച താഴ്ചകളുണ്ടാവും. എന്നാല്‍ അതിനെതിരെ പൊരുതുന്നതിനുള്ള മാനസിക കരുത്ത് നമുക്കുണ്ട്. കൂടുതല്‍ കരുത്തോടെ കളിച്ച് മികവ് കണ്ടെത്താന്‍ നമുക്കാവും. എന്നാല്‍ മാര്‍കസ് ത്രെസ്‌കോത്തിക് എന്നിവരെ പോലുള്ളവര്‍ക്ക് അതുണ്ടാവണം എന്നില്ല. 

എന്നാല്‍ 2014ലെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം വിഷാദാവസ്ഥയിലേക്ക് വീണതിനെ കുറിച്ചാണ് കോഹ് ലി പറഞ്ഞിരുന്നത്. 2014ല്‍ കോഹ് ലി വിവാഹിതനല്ലെന്ന് ഫറോക്ക് എഞ്ചിനിയറെ ആരാധകര്‍ ഓര്‍മപ്പെടുത്തുന്നു. ഡിപ്രഷനെ കുറിച്ച് തുറന്ന് സംസാരിച്ച കോഹ് ലിയെ സച്ചിനും അഭിനന്ദിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

SCROLL FOR NEXT