Sports

'ധോനിയെ പ്രകോപിപ്പിക്കാനും അസ്വസ്ഥനാക്കാനും കഴിയുക എനിക്ക് മാത്രം'; രഹസ്യങ്ങളുമായി സാക്ഷി 

സാക്ഷി വെളിപ്പെടുത്തുന്ന രഹസ്യങ്ങള്‍ വീണ്ടും ആരാധകരെ കൗതുകത്തിലാക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ജന്മദിനാഘോഷങ്ങളുടെ തിരക്കിലായിരുന്നു ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോനിയുടെ ഭാര്യ സാക്ഷി. ക്രിക്കറ്റ് ലോകത്ത് നിന്നുള്ളവരും ആരാധകരും സാക്ഷിക്ക് ആശംസ നേര്‍ന്ന് എത്തിയതിന് ഇടയില്‍ ഒരു വീഡിയോയുമായിട്ടായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വരവ്. അവിടെ സാക്ഷി വെളിപ്പെടുത്തുന്ന രഹസ്യങ്ങള്‍ വീണ്ടും ആരാധകരെ കൗതുകത്തിലാക്കുന്നു. 

ധോനിയെ പ്രകോപിപ്പിക്കാനും അസ്വസ്ഥനാക്കാനും സാധിക്കുന്ന ഒരേയൊരു വ്യക്തി ഞാനാണ്. തങ്ങള്‍ ഇരുവരും ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കാറില്ലെന്നും സാക്ഷി പറയുന്നു. അത് അദ്ദേഹത്തിന്റെ പ്രൊഫഷനാണ്. സിവ ധോനി പറഞ്ഞാല്‍ മാത്രമാണ് കാര്യങ്ങള്‍ അനുസരിക്കുക. ഭക്ഷണം വേഗത്തില്‍ കഴിക്കാനോ, ആ പച്ചക്കറി കഴിക്കാനോ ഞാന്‍ സിവയോട് പറഞ്ഞാല്‍, പത്ത് വട്ടം ഞാന്‍ അത് പറഞ്ഞുകൊണ്ടിരിക്കണം. മഹിയുടെ അമ്മ പറഞ്ഞാലും അങ്ങനെ തന്നെ..എന്നാല്‍ മഹി ഒരു തവണ പറഞ്ഞാല്‍ അപ്പോള്‍ തന്നെ അവള്‍ അനുസരിക്കും, സാക്ഷി പറഞ്ഞു. 

ലോകകപ്പിന്റെ സമയത്താണ് സിവ ജനിച്ചത്. നിന്റെ ഭര്‍ത്താവ് വരുന്നില്ലല്ലോ എന്ന ഭാവത്തിലായിരുന്നു ആ സമയം ആശുപത്രിയിലുള്ള എല്ലാവരും. എന്നാല്‍ എനിക്ക് അത് പ്രശ്‌നമുണ്ടായില്ല. ക്രിക്കറ്റിനാണ് അദ്ദേഹം മുന്‍ഗണന നല്‍കുന്നത്. അദ്ദേഹത്തിനാണ് എന്റെ മുന്‍ഗണന. നമ്മള്‍ സ്‌നേഹിക്കുന്ന ഒരു കാര്യത്തില്‍ ത്യാഗം എന്ന് പറയാറില്ല. ആ വ്യക്തിയെ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് നമ്മള്‍ അങ്ങനെ ചെയ്യുന്നത് എന്നും സാക്ഷി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

നോർക്കയുടെ IELTS ഓഫ്‌ലൈൻ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം,കിക്മയിലും കിറ്റ്സിലും എംബിഎ പ്രവേശന നടപടികൾ ആരംഭിച്ചു

'നിര്‍ബന്ധിത വിവാഹം, അധിക്ഷേപകരമായ ബന്ധം വിവാഹ മോചനത്തിലെത്തിച്ചു'; ഖാര്‍ഗെയ്ക്ക് ദേവഗൗഡയുടെ മറുപടി

കോഴിക്കോട് സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചും ക്രിക്കറ്റ് കളിച്ചും സഞ്ജു, വിഡിയോ

'ഞങ്ങളെ പ്രണയിച്ചു, മോദിയെ വിവാഹം ചെയ്തു'; രാജ്യസഭയില്‍ ചിരി പടര്‍ത്തി ഖാര്‍ഗെയുടെ പ്രസംഗം

SCROLL FOR NEXT