മുംബൈ: ഇന്ത്യയുടെ രണ്ടാം ടിയർ ഫുട്ബോൾ ടൂർണമെന്റ് ആയ ഐ ലീഗ് വൻ മാറ്റത്തിനൊരുങ്ങുന്നു. ഐ ലീഗ് എന്ന പഴയ പേര് മാറ്റി പകരം 'ഇന്ത്യൻ ഫുട്ബാൾ ലീഗ്' എന്നു റീബ്രാൻഡ് ചെയ്യും. ക്ലബ് ഉടമകൾക്ക് കൂടുതൽ പ്രധാന്യം ലഭിക്കുന്ന രീതിയിലാണ് ഇനി ടൂർണമെന്റ് നടക്കുക.
ഇത് സംബന്ധിച്ച നിർദേശം എക്സിക്യൂട്ടിവ് കമ്മിറ്റിയ്ക്ക് എ ഐ എഫ് എഫ് കൈമാറി. നിർദേശത്തിന് അംഗീകാരം ലഭിച്ചാൽ പുതിയ രീതി ഉടൻ പ്രാബല്യത്തിൽ വരുമെന്നും അധികൃതർ വ്യക്തമാക്കി.
ടൂർണമെന്റ് നടത്തിപ്പിലും കാര്യമായ മാറ്റങ്ങളാണ് എ ഐ എഫ് എഫ് വരുത്തിയിരിക്കുന്നത്. ഇനി മുതൽ യൂറോപ്യൻ ക്ലബ് ഫുട്ബോൾ മാതൃകയിൽ ക്ലബ്ബുകളുടെ ഉടമസ്ഥതയിലും ഫുട്ബോൾ ഫെഡറേഷന്റെ നിയന്ത്രണത്തിലുമാകും മത്സരങ്ങൾ നടക്കുക. ഈ സീസണിലെ മത്സരങ്ങൾ 2026 ഫെബ്രുവരി 21-ന് ആരംഭിക്കാനാണ് തീരുമാനം. രണ്ട് ഘട്ടങ്ങളിലായാണ് ലീഗ് സംഘടിപ്പിക്കുക. ആദ്യഘട്ടം റൗണ്ട് റോബിൻ ഫോർമാറ്റിൽ സിംഗിൾ ലെഗ് ഹോം ആൻഡ് എവേ മത്സരങ്ങളായാണ് നടക്കുക.
രണ്ടാം ഘട്ടത്തിൽ പോയിന്റ് പട്ടികയിൽ ആദ്യ സ്ഥാനത്ത് എത്തുന്ന 6 ടീമുകൾ ചാംപ്യൻ ഷിപ്പിന് വേണ്ടി പരസ്പരം ഏറ്റുമുട്ടും. ഈ മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്നവർ വിജയികളാകും. പോയിന്റ് പട്ടികയിൽ ഏറ്റവും താഴെ വരുന്ന ടീമുകളെ ഐ-ലീഗ് രണ്ടാം നിരയിലേക്ക് തരം താഴ്ത്തും. ലീഗിന്റെ ചെലവിൽ 40% ഫെഡറേഷനും 60% ക്ലബ്ബുകളും വഹിക്കാനും തീരുമാനം ആയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates