സല്‍മാന്‍ ആഗ, സൂര്യകുമാര്‍ യാദവ് India vs Pakistan  
Sports

ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ കളിക്കില്ല? ബംഗ്ലാദേശ് വിവാദത്തില്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ നീക്കം

ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ പോര് ബഹിഷ്‌കരിച്ചേക്കുമെന്ന് പാക് മാധ്യമങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമബാദ്: ടി20 ലോകകപ്പില്‍ നിന്നു ബംഗ്ലാദേശിനെ പുറത്താക്കിയ ഐസിസി നടപടിക്കെതിരെ പാകിസ്ഥാന്‍ വീണ്ടും നിലപാട് കടുപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശിനെ പിന്തുണച്ച് ടി20 ലോകകപ്പില്‍ നിന്നു പിന്‍മാറാന്‍ പാകിസ്ഥാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ പിന്‍മാറിയാല്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്നു ഐസിസി വ്യക്തമാക്കിയതിനു പിന്നാലെ പാകിസ്ഥാന്‍ ടി20 ലോകകപ്പിനുള്ള ടീമിനേയും പ്രഖ്യാപിച്ചു.

പാക് മാധ്യമങ്ങള്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ കളിക്കില്ലെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ബംഗ്ലാദേശിനെ പുറത്താക്കിയതിരായ പ്രതിഷേധമെന്ന നിലയില്‍ ഇന്ത്യക്കെതിരായ പോരാട്ടത്തിനു ഇറങ്ങേണ്ടതില്ലെന്ന നിലപാട് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് എടുത്തേക്കുമെന്നാണ് പാക് മാധ്യമങ്ങള്‍ പറയുന്നത്. തീരുമാനം ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വിഷയത്തില്‍ പാക് സര്‍ക്കാരുമായി കൂടിക്കാഴ്ച നടത്തി തീരുമാനമെടുക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നീക്കം. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വിയും ഇതുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ ചര്‍ച്ച നടത്തുമെന്നാണ് വിവരങ്ങള്‍.

India vs Pakistan: Pakistan may skip the high-profile India clash at the T20 World Cup 2026 after the ICC removed Bangladesh from the tournament

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെങ്കടലിൽ യുഎസ് വിമാനവാഹിനി കപ്പലിൽ തീപിടിത്തം; ശത്രുക്കളുടെ ആക്രമണമല്ലെന്ന് അമേരിക്ക

50 സ്ഥാനാര്‍ഥികളുടെ പട്ടികയ്ക്ക് അംഗീകാരം; ബിജെപി സ്ഥാനാര്‍ഥികളെ അറിയാം

ശ്രീലങ്കയില്‍ 'അധികം' മത്സരങ്ങള്‍; അയര്‍ലന്‍ഡുമായും പോരാട്ടം; 12 മാസം ഇന്ത്യ കളത്തില്‍ 'കൂടുതല്‍ ബിസി'

'പിന്നിലും വേണം സീറ്റ് ബെല്‍റ്റ്'; മുന്നറിയിപ്പുമായി കേരളാ പൊലിസ്

എൽപിജി സിലിണ്ടറുകളുടെ വിതരണം; മുൻ​ഗണന സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം; അനാവശ്യ ഭീതി വേണ്ടെന്ന് കേന്ദ്രം

SCROLL FOR NEXT