ഫോട്ടോ: ട്വിറ്റർ 
Sports

'അവിശ്വസനീയ നേട്ടം... ആ ചരിത്രം ഇന്ത്യക്ക് മുന്നിൽ വഴി മാറി'- തോമസ് കപ്പിൽ മുത്തം

ആദ്യ മൂന്ന് മത്സരങ്ങളിലും ആധികാരിക വിജയം ഉറപ്പിച്ചാണ് ഇന്ത്യയുടെ കിരീട നേട്ടം

സമകാലിക മലയാളം ഡെസ്ക്

ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റണ്‍ കിരീടം സ്വന്തമാക്കി ചരിത്രമെഴുതി ഇന്ത്യ. നിലവിലെ ചാമ്പ്യൻമാരായ ഇന്തോനേഷ്യയെ തകർത്തെറിഞ്ഞാണ് ഇന്ത്യയുടെ നേട്ടം. ചരിത്രത്തിലാദ്യമായി തോമസ് കപ്പ് ഫൈനലിലെത്തിയ ഇന്ത്യ അത്യുജ്ജ്വല പോരാട്ടം പുറത്തെടുത്താണ് കന്നി കിരീടത്തിൽ മുത്തമിട്ടത്. 

ആദ്യ മൂന്ന് മത്സരങ്ങളിലും ആധികാരിക വിജയം ഉറപ്പിച്ചാണ് ഇന്ത്യയുടെ കിരീട നേട്ടം. ആദ്യ സിം​ഗിൾസിൽ ലക്ഷ്യ സെൻ വിജയിച്ചപ്പോൾ പിന്നാലെ നടന്ന പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം വിജയിച്ചു. രണ്ടാം സിം​ഗിൾസിൽ കിഡംബി ശ്രീകാന്തും വിജയം സ്വന്തമാക്കിയാണ് ഇന്ത്യക്ക് ചാമ്പ്യൻപട്ടം സമ്മാനിച്ചത്. 

ക്വാർട്ടറിലും സെമിയിലും അവിശ്വസനീയ വിജയം സമ്മാനിച്ച മലയാളി താരം എച്എസ് പ്രണോയി ഇന്ത്യയുടെ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ചു. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ചതിനാൽ പ്രണോയിക്ക് ഫൈനലിൽ ഇറങ്ങേണ്ടി വന്നില്ല.

രണ്ടാം സിം​ഗിൾസിൽ ശ്രീകാന്ത് ജൊനാഥൻ ക്രിസ്റ്റിയെ അനായാസം വീഴ്ത്തിയാണ് കിരീടമുറപ്പിച്ചത്. 21-15, 23-21 എന്ന സ്കോറിനാണ് ശ്രീകാന്തിന്റെ ജയം. 

ആദ്യ സിംഗിള്‍സില്‍ ലക്ഷ്യ സെന്‍ ഗംഭീര തിരിച്ചുവരവിലൂടെ വിജയം പിടിച്ച് ലീഡൊരുക്കിയപ്പോള്‍ പിന്നാലെ മറ്റൊരു തിരിച്ചുവരവിലൂടെ പുരുഷ വിഭാഗം ഡബിള്‍സിലും വിജയിച്ച് ഇന്ത്യ 2-0ത്തിന് ലീഡുയര്‍ത്തി.

ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം മുഹമ്മദ് ഷാന്‍- കെവിന്‍ സഞ്ജയ സുകമല്‍ജോ സഖ്യത്തെയാണ് വീഴ്ത്തിയത്. ആദ്യ സെറ്റ് കൈവിട്ട ശേഷം രണ്ടും മൂന്നും സെറ്റുകള്‍ നേടിയാണ് ഇന്ത്യന്‍ സഖ്യം വിജയിച്ചു കയറിയത്. 18-21, 23-21, 21-19.

പുരുഷ വിഭാഗം സിംഗിള്‍സില്‍ ലക്ഷ്യ സെന്‍ വിജയത്തിലൂടെ ഇന്ത്യക്ക് ലീഡ് സമ്മാനിക്കുകയായിരുന്നു. സിംഗിള്‍സ് പോരാട്ടത്തില്‍ ലക്ഷ്യ ഇന്തോനേഷ്യന്‍ താരം അന്റണി ജിന്റിങിനെ വീഴ്ത്തിയാണ് ഇന്ത്യയെ മുന്നില്‍ കടത്തിയത്. 

ആദ്യ സെറ്റ് കൈവിട്ട ശേഷം ശക്തമായി തിരിച്ചെത്തിയാണ് ലക്ഷ്യം വിജയം തൊട്ടത്. സ്‌കോര്‍: 8-21, 21-17, 21-16.

ആദ്യ സെറ്റില്‍ 8-21 എന്ന സ്‌കോറിലാണ് ലക്ഷ്യ വീണത്. പിന്നീട് ശക്തമായി തിരിച്ചടിച്ച താരം 21-17, 21-16 എന്ന സ്‌കോറിന് വിജയം പിടിക്കുകയായിരുന്നു. മത്സരം ഒരു മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT