Inter Kashi  x
Sports

അന്താരാഷ്ട്ര കോടതി വിധിച്ചു; ചര്‍ച്ചില്‍ ബ്രദേഴ്‌സ് അല്ല, ഇന്റര്‍ കാശി ഐ ലീഗ് ചാംപ്യന്‍മാര്‍!

ചര്‍ച്ചിലിനെ ഐ ലീഗ് ചാംപ്യന്‍മാരായി പ്രഖ്യാപിച്ച ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനം സിഎഎസ് റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2024-25 സീസണിലെ ഐ ലീഗ് ചാംപ്യന്‍മാരായി ഇന്റര്‍ കാശിയെ പ്രഖ്യാപിച്ചു. എഐഎഫ്എഫ് അപ്പീല്‍ കമ്മിറ്റി ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഗോവയയെയാണ് ജേതാക്കളായി പ്രഖ്യാപിച്ചത്. എന്നാല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ തീരുമാനം സ്വിറ്റ്‌സര്‍ലന്‍ഡിലെ അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതി (കോര്‍ട്ട് ഓഫ് ആല്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്ട്, സിഎഎസ്) റദ്ദാക്കി.

യോഗ്യതയില്ലാത്ത താരങ്ങളെ കളിപ്പിച്ചതായി ചൂണ്ടിക്കാട്ടി ഇന്റര്‍ കാശിക്ക് എതിരെ എഐഎഫ്എഫ് അപ്പീല്‍ കമ്മിറ്റി നടപടി സ്വീകരിച്ചിരുന്നു. അതോടെ പോയിന്റ് പട്ടികയില്‍ ഇന്റര്‍ കാശി രണ്ടാം സ്ഥാനത്തായി. ചര്‍ച്ചില്‍ ചാംപ്യന്‍മാരുമായി.

ഇതിനെതിരെ ഇന്റര്‍ കാശി സിഎഎസിനെ സമീപിച്ചാണ് അനുകൂല വിധി സമ്പാദിച്ചത്. എഐഎഫ്എഫ് ഇന്റര്‍ കാശിയെ ജേതാക്കളായി പ്രഖ്യാപിക്കണമെന്ന് സിഎഎസിന്റെ വിധിയില്‍ പറയുന്നു.

ഈ വര്‍ഷം മെയ് 31നാണ് ചര്‍ച്ചിലിനെ ഐ ലീഗ് ചാംപ്യന്‍മാരായി എഐഎഫ്എഫ് പ്രഖ്യാപിച്ചത്. ഇതിനെതിരെ ജൂണ്‍ നാലിനാണ് ഇന്റര്‍ കാശി രാജ്യാന്തര കായിക കോടതിയെ സമീപിച്ചത്. മെയ് 31ലെ എഐഎഫ്എഫ് തീരുമാനം റദ്ദാക്കിയാണ് സിഎഎസിന്റെ വിധി.

Inter Kashi have been declared the I-League champions after the Court of Arbitration for Sport (CAS) overturned an earlier decision by the All India Football Federation (AIFF). The AIFF had initially awarded the title to Churchill Brothers due to an 'ineligible player' issue, resulting in point deductions for Inter Kashi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

SCROLL FOR NEXT