വിരാട് കോഹ് ലി/ഫോട്ടോ: ഐസിസി, ട്വിറ്റർ 
Sports

'ഇതൊരു ടീം മാത്രമല്ല, കുടുംബമാണ്'; വിമര്‍ശനങ്ങള്‍ തള്ളി കോഹ് ലി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ തോൽവിക്ക് പിന്നാലെ ടീമിനെ ചേർത്ത് പിടിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ് ലി

Author : സമകാലിക മലയാളം ഡെസ്ക്


സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ തോൽവിക്ക് പിന്നാലെ ടീമിനെ ചേർത്ത് പിടിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ് ലി. ഇത് ടീം മാത്രമല്ല, കുടുംബമാണ് എന്നാണ് കോഹ് ലി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. 

ഞങ്ങൾ മുൻപോട്ട് പോവുന്നു, ഒരുമിച്ച് എന്നും ടീമിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കോഹ് ലി കുറിച്ചു. ന്യൂസിലാൻഡിനോട് ഫൈനലിൽ തോറ്റതിന് പിന്നാലെ കോഹ് ലിയുടെ ക്യാപ്റ്റൻസിയും ടീം കോമ്പിനേഷനും ചോദ്യം ചെയ്ത് വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോഹ് ലിയുടെ പ്രതികരണം എന്നാണ് സൂചന. 

ന്യൂസിലാൻഡ് സ്പിന്നറെ മാറ്റി നിർത്തി പേസർമാർ മാത്രമായി ഇറങ്ങിയപ്പോൾ രണ്ട് സ്പിന്നർമാരെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. പൂജാരയുടെ മോശം പ്രകടനവും ഫൈനലിന് പിന്നാലെ വലിയ വിമർശനങ്ങൾക്ക് ഇടയാക്കുന്നു. എന്നാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ ടീമിന്റെ പ്രകടനം പുനപരിശോധിക്കുമെന്നും വേണ്ട മാറ്റങ്ങൾ വരുത്തുമെന്നും കോഹ് ലി പ്രതികരിച്ചിരുന്നു. 

സതാംപ്ടണിലെ ആദ്യ ഇന്നിങ്സിൽ കോഹ് ലി ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്തിരുന്നു. രഹാനെ 49 റൺസ് നേടിയപ്പോൾ കോഹ് സി 44 റൺസ് നേടി. എന്നാൽ രണ്ടാം ഇന്നിങ്സിൽ കോഹ് ലി ഉൾപ്പെടെയുള്ള ഇന്ത്യയുടെ മുൻനിര ബാറ്റ്സ്മന്മാർ പാടെ നിരാശപ്പെടുത്തി. രണ്ട് ഇന്നിങ്സിലും ജാമിസനാണ് കോഹ് ലിയുടെ വിക്കറ്റ് വീഴ്ത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT