ഔട്ടായി മടങ്ങുന്ന ഓസീസ് താരം മിച്ചൽ മാർഷ്/ പിടിഐ 
Sports

വാര്‍ണര്‍ക്ക് അര്‍ധ സെഞ്ച്വറി; ഒന്നര വര്‍ഷത്തിനു ശേഷം ഏകദിനം കളിക്കാന്‍ ഇറങ്ങി അശ്വിന്‍

ഡേവിഡ് വാര്‍ണര്‍ അര്‍ധ സെഞ്ച്വറി നേടി. സ്മിത്തിനെ കൂട്ടുപിടിച്ച് വാര്‍ണര്‍ പോരാട്ടം നയിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

മൊഹാലി: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ആര്‍ അശ്വിനും. നീണ്ട ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വെറ്ററന്‍ താരം ഇന്ത്യക്കായി ഏകദിനം കളിക്കുന്നത്. 

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്‌ട്രേലിയ പൊരുതുന്നു. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ അര്‍ധ സെഞ്ച്വറി നേടി. സ്മിത്തിനെ കൂട്ടുപിടിച്ച് വാര്‍ണര്‍ പോരാട്ടം നയിച്ചു.

18 ഓവര്‍ പിന്നിടുമ്പോള്‍ ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെന്ന നിലയിലാണ്. 52 റണ്‍സുമായി വാര്‍ണറും നാല് റണ്‍സുമായി മിച്ചല്‍ മാര്‍ഷുമാണ് മടങ്ങിയത്. 38 റണ്‍സുമായി സ്മിത്തും രണ്ട് റണ്‍സുമായി മര്‍നസ് ലെബുഷെയ്‌നുമാണ് ക്രീസില്‍.

ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം ഓവറിലെ നാലാം പന്തില്‍ തന്നെ മിച്ചല്‍ മാര്‍ഷിനെ മടക്കി മുഹമ്മദ് ഷമി ഓസീസീനെ ഞെട്ടിച്ചു. പിന്നീടാണ് സ്മിത്ത് വാര്‍ണര്‍ സഖ്യം അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി ബാറ്റിങ് തുടര്‍ന്നത്. വാര്‍ണറെ മടക്കി ജഡേജയാണ് കൂട്ടുകെട്ടു പൊളിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

SCROLL FOR NEXT