ജേസൺ ​ഗില്ലെസ്പി   എക്സ്
Sports

കേസ്റ്റന് പിന്നാലെ ഗില്ലസ്പിയും; പാകിസ്ഥാന്‍ ടെസ്റ്റ് ടീം കോച്ച് സ്ഥാനം രാജിവെച്ചു

ഗാരി കേസ്റ്റന് പിന്നാലെ പാകിസ്ഥാന്റെ ടെസ്റ്റ് ടീം കോച്ച് സ്ഥാനത്തു നിന്ന് രാജിവെച്ച് ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ജേസണ്‍ ഗില്ലസ്പിയും

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: ഗാരി കേസ്റ്റന് പിന്നാലെ പാകിസ്ഥാന്റെ ടെസ്റ്റ് ടീം കോച്ച് സ്ഥാനത്തു നിന്ന് രാജിവെച്ച് ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ജേസണ്‍ ഗില്ലസ്പിയും. വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്ട്രേലിയന്‍ താരത്തിന് പകരം മുന്‍ പേസര്‍ അക്വിബ് ജാവേദിനെ കോച്ചായി നിയമിച്ചതായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. നിലവില്‍ പാകിസ്ഥാന്‍ വൈറ്റ് ബോള്‍ ടീമിന്റെ ഇടക്കാല പരിശീലകനാണ് അക്വിബ് ജാവേദ്.

തന്റെ ശുപാര്‍ശയില്‍ കൊണ്ടുവന്ന ടിം നീല്‍സന്റെ കരാര്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുനഃപരിശോധിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഗില്ലസ്പിയുടെ രാജി എന്നാണ് റിപ്പോര്‍ട്ടുകള്‍. കോച്ച് എന്ന നിലയില്‍ 2026 വരെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായി കരാര്‍ ഉണ്ടെന്നിരിക്കേയാണ് ഗില്ലസ്പിയുടെ അപ്രതീക്ഷിത രാജി.

ടീം തെരഞ്ഞെടുപ്പിലും പിച്ച് തയ്യാറാക്കുന്നതിലുമുള്ള പങ്കാളിത്തത്തില്‍ നിന്ന് തന്നെ ഒഴിവാക്കാനുള്ള പിസിബിയുടെ തീരുമാനത്തിലും ഗില്ലസ്പി അസ്വസ്ഥനായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓസ്ട്രേലിയ, സിംബാബ്വെ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ പരമ്പരകള്‍ക്കായി പാകിസ്ഥാന്‍ പുറപ്പെടുന്നതിന് മുമ്പായിരുന്നു ഗില്ലസ്പിയ്ക്കൊപ്പം വൈറ്റ് ബോള്‍ സൈഡ് കോച്ചായി ചേര്‍ന്ന ഗാരി കേസ്റ്റന്റെ രാജി. അധികാര കാര്യങ്ങളില്‍ പിസിബിയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കേസ്റ്റന്‍ രാജിവെച്ചത്.

2024 ലെ ടി20 ലോകകപ്പിന് മുമ്പാണ് ഗില്ലസ്പിയെയും കേസ്റ്റനെയും നിയമിച്ചത്. രണ്ടുവര്‍ഷത്തേയ്ക്കായിരുന്നു കരാര്‍. എന്നാല്‍ സീനിയര്‍ സെലക്ടറായി അക്വിബിനെ കൊണ്ടുവരികയും ടീം സെലക്ഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അദ്ദേഹത്തിന് പിസിബി പൂര്‍ണ്ണ അധികാരം നല്‍കുകയും ചെയ്തതോടെയാണ് വിദേശ പരിശീലകര്‍ ബോര്‍ഡുമായി തെറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT