Sports

കുഞ്ഞിന്റെ ജനനം കോഹ്‌ലി ഓസ്‌ട്രേലിയയിലാക്കുമെന്ന് കരുതുന്നു: അലന്‍ ബോര്‍ഡര്‍ 

അങ്ങനെയെങ്കില്‍ കോഹ് ലിയെ കുഞ്ഞിനെ ഓസ്‌ട്രേലിയന്‍ എന്ന് ഞങ്ങള്‍ക്ക് വിളിക്കാമായിരുന്നു എന്നാണ് അലന്‍ ബോര്‍ഡര്‍ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: തന്റെ കുഞ്ഞിന്റെ ജനനം കോഹ്‌ലിക്ക് ഓസ്‌ട്രേലിയയില്‍ ആക്കാമായിരുന്നു എന്ന് ഓസീസ് മുന്‍ ക്യാപ്റ്റന്‍ അലന്‍ ബോര്‍ഡര്‍. അങ്ങനെയെങ്കില്‍ കോഹ് ലിയെ കുഞ്ഞിനെ ഓസ്‌ട്രേലിയന്‍ എന്ന് ഞങ്ങള്‍ക്ക് വിളിക്കാമായിരുന്നു എന്നാണ് അലന്‍ ബോര്‍ഡര്‍ പറയുന്നത്. 

ഒരു ടെസ്റ്റ് മാത്രമാണ് കോഹ് ലി കളിക്കുന്നത് എന്നതാണ് ഓസ്‌ട്രേലിയക്ക് മുന്‍തൂക്കം നല്‍കുന്ന ഘടകം. ഇന്ത്യക്ക് വലിയൊരു തിരിച്ചടിയാണ് കോഹ് ലിയുടെ അഭാവം. നായകന്‍, ബാറ്റ്‌സ്മാന്‍ എന്നീ നിലകളില്‍ കോഹ് ലിക്ക് പകരം വെക്കാന്‍ മറ്റൊരാള്‍ നിലവില്‍ ഇല്ല. 2-1ന് ഓസ്‌ട്രേലിയ പരമ്പര ജയിക്കുമെന്നും അലന്‍ ബോര്‍ഡര്‍ പറഞ്ഞു. 

കോഹ് ലി കളിക്കുന്ന വിധം എനിക്ക് ഇഷ്ടമാണ്. സ്ലീവിനുള്ളിലാണ് കോഹ്‌ലി തന്റെ ഹൃദയം വെച്ചിരിക്കുന്നത്. കോഹ്‌ലിയുടെ ആക്രമണോത്സുകതയും, അഭിനിവേഷവും ഞാന്‍ ഇഷ്ടപ്പെടുന്നു. പ്രത്യേകതയുള്ള കളിക്കാരനാണ്. പുതിയ ഇന്ത്യയുടെ ഭാഗമാണ്, അങ്ങനെയാണ് ഞാന്‍ കോഹ് ലിയെ നോക്കി കാണുന്നത്. 

മോഡേണ്‍ ക്രിക്കറ്റ് ഇന്ത്യ കളിക്കുന്ന വിധം, വളരെ പോസിറ്റീവായ മൈന്‍ഡ്‌സെറ്റാണ് ഇന്ത്യക്കുള്ളത്. ആ മേഖലകളിലെല്ലാം വളരെ നന്നായി കോഹ് ലി ഇന്ത്യയെ നയിക്കുന്നത്...ഞാന്‍ കോഹ് ലിയുടെ വലിയ ആരാധകനാണ്, ബോര്‍ഡര്‍ പറഞ്ഞു. 

ജനുവരിയിലാണ് കോഹ് ലിയും അനുഷ്‌കയും തങ്ങളുടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നത്. ഏകദിന, ടി20 പരമ്പരകള്‍ ഓസ്‌ട്രേലിയയില്‍ കളിക്കുന്ന കോഹ് ലി, ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങും. കോഹ് ലിയുടെ അഭാവത്തില്‍ ഉപനായകന്‍ രഹാനെ ഇന്ത്യയെ മൂന്ന് ടെസ്റ്റുകളില്‍ നയിക്കാനാണ് സാധ്യത.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT