Lionel Messi statue x
Sports

കൊൽക്കത്തയിലെ കൂറ്റൻ 'മെസി ശിൽപ്പം' കാറ്റിൽ ആടി ഉലയുന്നു; പൊളിക്കാൻ നീക്കം

അനാച്ഛാദനം കഴിഞ്ഞിട്ട് വെറും 5 മാസം മാത്രം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കൊൽക്കത്ത: അർജന്റീന നായകനും ഇതിഹാസ താരവുമായ ലയണൽ മെസിയുടെ, കൊൽക്കത്തയിൽ സ്ഥാപിച്ച 70 അടി ഉയരമുള്ള കൂറ്റൻ ശിൽപ്പം പൊളിച്ചു നീക്കാൻ ഒരുങ്ങുന്നു. അഞ്ച് മാസം മുൻപ് അനാച്ഛാദനം ചെയ്ത പ്രതിമയാണ് സുരക്ഷിതമല്ലെന്നു കണ്ടെത്തിയതിനെ തുടർന്നു പൊളിച്ചു നീക്കാൻ ഒരുങ്ങുന്നത്. ശക്തമായ കാറ്റടിക്കുമ്പോൾ ശിൽപ്പം ആടിയുലയുകയാണെന്നു പ്രദേശവാസികൾ പരാതി നൽകിയിരുന്നു. പിന്നാലെയാണ് നടപടി.

കഴിഞ്ഞ വർഷം മെസിയുടെ ഇന്ത്യൻ പര്യടനത്തിന്റെ ഭാ​ഗമായി സംഘടിപ്പിച്ച ​ഗോട്ട് ടൂർ പരിപാടിയിലാണ് ശിൽപ്പം മെസി തന്നെ അനാച്ഛാദനം ചെയ്തത്. ലോകകപ്പും പിടിച്ചു നിൽക്കുന്ന മെസിയുടെ പൂർണകായ ശിൽപ്പമാണ് ലേക്ക് ടൗണിലെ വിഐപി റോഡിൽ സ്ഥാപിച്ചത്. ​ഗോൾഡ‍ൻ കളറിലാണ് ശിൽപ്പമുള്ളത്.

പരാതിക്കു പിന്നാലെ പൊതുമാരമത്ത് എൻജിനീയർമാർ സ്ഥലത്തെത്തി പ്രതിമ പരിശോധിച്ചു. ഫൈബർ ​ഗ്ലാസും ഇരുമ്പും ഉപയോ​ഗിച്ചു നിർമിച്ച പ്രതിമയുടെ ഘടനയ്ക്കു സുരക്ഷാ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. തിരക്കേറിയ റോഡിയും സബ്‍വേയ്ക്കും സമീപത്താണ് ശിൽപ്പം സ്ഥാപിച്ചത്. പൊളിച്ചു നീക്കൽ വലിയ വെല്ലുവിളിയാണ്. എങ്കിലും എത്രയും വേ​ഗം നീക്കം ചെയ്യാനുള്ള പദ്ധതികളാണ് അധികൃതർ ആലോചിക്കുന്നത്.

അതേസമയം ശിൽപ്പം മറ്റൊരു സ്ഥലത്ത് പുനഃസ്ഥാപിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നിലവിൽ സുരക്ഷ മുൻനിർത്തി ശിൽപ്പത്തിനു ചുറ്റും ബാരിക്കേടുകൾ സ്ഥാപിച്ചിട്ടുണ്ട്. ശ്രീ ഭൂമി സ്പോർട്ടിങ് ക്ലബിന്റെ നേതൃത്വത്തിൽ 45 തൊഴിലാളികൾ 27 ദിവസമെടുത്താണ് ശിൽപ്പമൊരുക്കിയത്.

Lionel Messi statue removal: engineers reportedly found the structure unsafe

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അന്വേഷണം മന്ത്രിമാരിലേക്കും?; സിഎംആര്‍എല്‍- എക്‌സാലോജിക് കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ ഇഡി

പുതിയ ഡിസൈന്‍, മാറ്റം വരുത്തിയ കാബിന്‍, നിരവധി ഫീച്ചറുകള്‍; പുതുതലമുറ ടിയാഗോ വിപണിയില്‍, ഒപ്പം സിഎന്‍ജി, ഇവി പതിപ്പുകളും

സിബിഎസ്ഇ പരീക്ഷാഫല വിവാദം; വീഴ്ചകൾ സമ്മതിച്ച് കേന്ദ്ര സർക്കാർ, സാങ്കേതിക മേൽനോട്ടത്തിന് ഐഐടി സംഘം

'എന്റെ ദേഹത്ത് പിശാച് കയറിയെന്ന് ആളുകൾ കരുതി, മരിച്ചു എന്ന് തന്നെ വിശ്വസിച്ചു'; ബൈപോളാർ ഡിസോർഡറിനെക്കുറിച്ച് ഹണി സിങ്

'മോഹന്‍ലാല്‍ ശരിക്കും അയാളെ കൊല്ലുമെന്ന് തോന്നി; എനിക്ക് പേടിയായി'; ഹരിഹരന്‍ പറയുന്നു

SCROLL FOR NEXT