Lucknow Super Giants restrict Rajasthan Royals to 159 in dominant bowling show. ipl/x
Sports

തകർന്നടിഞ്ഞ് രാജസ്ഥാൻ ബാറ്റിങ് നിര, എറിഞ്ഞൊതുക്കി ഷമിയും കൂട്ടരും; ലഖ്നൗവിന് വിജയലക്ഷ്യം 160 റൺസ്

43 റൺസുമായി പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയാണ് ടോപ് സ്‌കോറർ.

സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ എറിഞ്ഞൊതുക്കി ലഖ്നൗ സൂപ്പർ ജയന്റ്‌സ്. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് മാത്രമാണ് രാജസ്ഥാന് അടിച്ചെടുക്കാൻ കഴിഞ്ഞത്. 43 റൺസുമായി പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയാണ് ടോപ് സ്‌കോറർ. മുഹമ്മദ് ഷമിയുടെ നേതൃത്വത്തിലുള്ള ലഖ്നൗവിന്റെ പേസ് ബൗളിങ് നിരയാണ് രാജസ്ഥാൻ ബാറ്റിങ് നിരയെ ചുരുട്ടിക്കെട്ടിയത്.

വൈഭവ് സൂര്യവംശി എട്ട് റൺസും യശസ്വി ജയ്‌സ്വാൾ 22 റൺസും നേടി തുടക്കത്തിലേ പുറത്തായത് ടീമിന് കനത്ത തിരിച്ചടിയായി. മൂന്നാമനായി കളത്തിലിറങ്ങിയ ധ്രുവ് ജുറേല്‍ പൂജ്യത്തിനും പുറത്തായി. മുഹമ്മദ് ഷമിയുടെ പന്തിൽ ഋഷഭ് പന്തിന് ക്യാച്ച് നൽകിയാണ് ധ്രുവ് പുറത്തായത്. തൊട്ടു പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ റിയാന്‍ പരാഗിന് 20 റൺസും ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ക്ക്  22 റൺസും നേടാനേ കഴിഞ്ഞുള്ളൂ. പിന്നാലെ ഡൊണോവൻ ഫെരേര 19 പന്തിൽ 20 റൺസ് എടുത്തു പുറത്തായതോടെ ടീം സമ്മർദ്ദത്തിലായി.

ഒടുവിൽ രവീന്ദ്ര ജഡേജയെ കൂട്ട് പിടിച്ച് ശിവം ദുബെ നടത്തിയ ചെറുത്ത് നിൽപ്പാണ് ടീമിനെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. ലഖ്നൗവിന് വേണ്ടി മികച്ച പ്രകടനമാണ് ബൗളർമാർ പുറത്തെടുത്തത്. പ്രിന്‍സ് യാദവ്, മണിമാരന്‍ സിദ്ധാര്‍ഥ്, മുഹമ്മദ് ഷമി, മൊഹ്‌സിന്‍ ഖാന്‍ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

Lucknow Super Giants restrict Rajasthan Royals to 159 in dominant bowling show.

വെടിക്കെട്ട് ഒഴിവാക്കി ആചാരപരമായി പൂരം നടത്തണമെന്ന് ദേവസ്വങ്ങള്‍; അന്തിമ തീരുമാനം നാളെ

മോദി 'ഭീകരവാദി'; ബിജെപിയുടെ പരാതിക്ക് പിന്നാലെ നടപടി; ഖാര്‍ഗെയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

പ്രിന്റിങ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷിക്കാം, തീയതി ജൂൺ അഞ്ച് വരെ നീട്ടി

'അമേരിക്കയും ഇറാനും ശത്രുവല്ല'; സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യയ്ക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്ന് രാജ്നാഥ് സിങ്

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരണം പതിനാല് ആയി; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം ധനസഹായം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT