ഫോട്ടോ: ട്വിറ്റർ 
Sports

ചരിത്ര നേട്ടത്തിന് നദാൽ മറികടക്കേണ്ടത് മെദ്‌വദെവിനെ; ഓസ്ട്രേലിയൻ ഓപ്പണിൽ തീപാറും ഫൈനൽ

ചരിത്ര നേട്ടത്തിന് നദാൽ മറികടക്കേണ്ടത് മെദ്‌വദെവിനെ; ഓസ്ട്രേലിയൻ ഓപ്പണിൽ തീപാറും ഫൈനൽ

സമകാലിക മലയാളം ഡെസ്ക്

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ വിഭാ​ഗം സിം​ഗിൾസ് ഫൈനലിൽ റാഫേൽ ന​ദാലിന് എതിരാളി ലോക രണ്ടാം നമ്പർ താരം റഷ്യയുടെ ഡാനിൽ മെദ്‌വദെവ്. രണ്ടാം സെമിയിൽ ഗ്രീസിന്റെ സ്‌റ്റെഫാനോസ് സിറ്റ്‌സിപാസിനെ തകർത്താണ് മെദ്‌വദെവിന്റെ ഫൈനൽ പ്രവേശം. 

സെമിയിൽ നാല് സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് മെദ്‌വദെവ് വിജയം സ്വന്തമാക്കി. 25-കാരനായ മെദ്‌വദെവിന്റെ നാലാം ഗ്രാൻഡ്സ്ലാം ഫൈനലാണിത്. താരത്തിന്റെ തുടർച്ചയായ രണ്ടാം ഗ്രാൻഡ്സ്ലാം ഫൈനലും. 

മെദ്‌വദെവിന്റെ രണ്ടാം ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലാണിത്. സിറ്റ്‌സിപാസിനെതിരേ 7-6 (5), 4-6, 6-4, 6-1 എന്ന സ്‌കോറിനായിരുന്നു മെദ്‌വദെവിന്റെ ജയം. രണ്ട് മണിക്കൂറിനടുത്ത് മാത്രമാണ് മത്സരം നീണ്ടത്. 

അതേസമയം കിരീടം നേടാനായാൽ ഓപ്പൺ കാലഘട്ടത്തിൽ കന്നി ഗ്രാൻഡ്സ്ലാം വിജയിച്ച ശേഷം തുടർച്ചയായ രണ്ടാം ഗ്രാൻഡ്സ്ലാമും ജയിക്കുന്ന ആദ്യ താരമെന്ന നേട്ടം മെദ്‌വദെവിന് സ്വന്തമാക്കാം.

21 ​ഗ്രാൻഡ്സ്ലാമുകൾ നേടുന്ന ആദ്യ താരം എന്ന നേട്ടത്തിലേക്ക് ലക്ഷ്യമിട്ടാണ് സ്പനിഷ് ഇതിഹാസം റാഫേൽ നദാൽ മെദ്‌വദെവിനെ നേരിടാൻ ഇറങ്ങുന്നത്. ആദ്യ സെമിയിൽ ഏഴാം സീഡായ ബെറെറ്റിനിയെ രണ്ട് മണിക്കൂറും 56 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിൽ വീഴ്ത്തിയാണ് നദാൽ കലാശപ്പോരിന് അർഹനായത്. സ്കോർ 6-3,6-2,3-6,6-3.

ആറാം തവണയാണ് നദാൽ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ കടക്കുന്നത്. 20 ​ഗ്രാൻഡ്സ്ലാമുകളിൽ നദാലിന്റെ പേരിലുള്ളത് ഒരു ഓസ്ട്രേലിയൻ ഓപ്പൺ കിരീടം മാത്രമാണ്. 2009ലാണ് നദാൽ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം ചൂടിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

SCROLL FOR NEXT