ഗൗതം ഗംഭീർ ലഖ്നൗ മെന്‍ററായിരുന്നപ്പോള്‍ എക്സ്
Sports

ഗംഭീറിന് പകരം മുൻ ഇന്ത്യൻ സൂപ്പർ പേസർ? മെന്‍ററാക്കാൻ ലഖ്നൗ സൂപ്പർ ജയന്‍റ്സ്

ചർച്ചകൾ നടക്കുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: നിലവിലെ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ നേരത്തെ ഐപിഎൽ ടീം ലഖ്നൗ സൂപ്പർ ജയന്‍റ്സിന്‍റെ മെന്‍ററായിരുന്നു. ഗംഭീറിന്‍റെ പകരക്കാരനായി ലഖ്നൗ ടീം മുൻ ഇന്ത്യൻ പേസർ സഹീർ ഖാനെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നു. ഗംഭീർ ടീം വിട്ട ശേഷം മെ‍ന്‍ററില്ലാതെയാണ് ഇത്തവണ ലഖ്നൗ ഐപിഎൽ കളിച്ചത്.

സഹീർ ഖാൻ 2022 മുതൽ മുംബൈ ഇന്ത്യൻസിന്‍റെ ക്രിക്കറ്റ് ഡെവലപ്മെന്‍റ് ഗ്ലോബൽ ഹെഡാണ്. ഗംഭീറാകട്ടെ ഇത്തവണത്തെ ഐപിഎല്ലിൽ പഴയ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ മെ‍ന്‍റര്‍ സ്ഥാനമേറ്റ് അവരെ വീണ്ടുമൊരു കിരീടത്തിലേക്ക് നയിച്ചിരുന്നു. പിന്നാലെയാണ് മുൻ കെകെആർ നായകൻ ഇന്ത്യൻ കോച്ചായത്.

ലഖ്നൗ ടീമി‍ന്‍റെ ബൗളിങ് പരിശീലകനായിരുന്ന മോൺ മോർക്കലാണ് നിലവിൽ ഇന്ത്യൻ ടീം ബൗളിങ് കോച്ച്. ഈ സ്ഥാനത്തേക്ക് ബിസിസിഐ പരിഗണിച്ചത് സഹീർ ഖാനെയാണ്. എന്നാൽ ഗംഭീറിന്‍റെ നിർബന്ധത്തിലാണ് മോർക്കൽ ഇന്ത്യൻ ടീമിന്‍റെ ഭാഗമായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതോടെയാണ് ലഖ്നൗ സഹീറിനെ സമീപിച്ചത്. നിലവിൽ സഹീറും ലഖ്നൗ ടീമും തമ്മിലുള്ള ചർച്ചകൾ തുടരുകയാണ്.

മെന്‍റര്‍ റോളിനൊപ്പം സഹീർ ഖാന് ബൗളർമാരെ സഹായിക്കാൻ സാധിക്കുമെന്നതും ടീം അധിക നേട്ടമായി കാണുന്നു. ജസ്റ്റിൻ ലാംഗറാണ് നിലവിൽ ലഖ്നൗ പരിശീലകൻ. ആദം വോഗ്സ്, ലാൻസ് ക്ലൂസ്ന്ർ, ജോണ്ടി റോഡ്സ്, ശ്രീധർ ശ്രീരാം, പ്രവീൺ താംബെ എന്നിവരും ലഖ്നൗ ടീം പരിശീലക സംഘത്തിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

കരുൺ നായർക്കും ആർ സ്മരണിനും ഇരട്ട സെഞ്ച്വറി; പടുകൂറ്റൻ സ്കോറുയർത്തി കർണാടക, തുടക്കം തന്നെ പതറി കേരളം

SCROLL FOR NEXT