ലയണൽ മെസി 
Sports

മെസിയുടെ വാര്‍ത്താ സമ്മേളനം ഇന്ന്, ആകാംക്ഷയില്‍ ഫുട്‌ബോള്‍ ലോകം

മെസിയും ക്ലബും വേര്‍പിരിയാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വാര്‍ത്താ സമ്മേളനം

സമകാലിക മലയാളം ഡെസ്ക്

ന്യൂകാമ്പ്: ബാഴ്‌സയോട് വിട പറഞ്ഞ സൂപ്പര്‍ താരം മെസി ഇന്ന് മാധ്യമങ്ങളെ കാണും. മെസിയും ക്ലബും വേര്‍പിരിയാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വാര്‍ത്താ സമ്മേളനം. 

ഇന്ത്യന്‍ സമയം ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30നാണ് മെസി മാധ്യമങ്ങള്‍ക്ക് മുന്‍പിലേക്ക് എത്തുക. പുതിയ ക്ലബിനെ കുറിച്ച് മെസി ഇവിടെ വ്യക്തമാക്കിയേക്കും എന്നാണ് സൂചന. പിഎസ്ജിയിലേക്ക് മെസി ചേക്കേറുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ സജീവം. 

കരാര്‍ സംബന്ധിച്ച് മെസിയും പിഎസ്ജിയും തമ്മില്‍ ധാരണയിലെത്തിയതായും പ്രഖ്യാപനം നടത്തുക എന്നത് മാത്രമാണ് ഇനി മുന്‍പിലുള്ളതെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കരാര്‍ സംബന്ധിച്ച് ധാരണയില്‍ എത്തിയെന്ന വാര്‍ത്തകള്‍ പിഎസ്ജി നിഷേധിച്ചു. 

മെസിയെ സ്വന്തമാക്കാനായി ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇറങ്ങില്ലെന്ന് മാഞ്ചസ്റ്റര്‍ സിറ്റി നേരത്തെ വ്യക്തമാക്കി കഴിഞ്ഞു. ജാക്ക് ഗ്രീലിഷിനെ റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കുന്നതോടെയാണ് മെസിക്കായി മാഞ്ചസ്റ്റര്‍ സിറ്റി മുന്നിട്ടിറങ്ങാത്തത് എന്നാണ് സൂചന. ഹാരി കെയ്‌നും സിറ്റിയുടെ മുന്‍പില്‍ നില്‍ക്കുന്നു. 

പ്രതിഫലം 50 ശതമാനം കുറച്ച് അഞ്ച് വര്‍ഷത്തേക്ക് മെസിയുമായി ബാഴ്‌സ പുതിയ കരാര്‍ ഒപ്പിടും എന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ സാമ്പത്തിക കാര്യങ്ങളിലെ ലാ ലിഗ അധികൃതരുടെ കടുംപിടുത്തം മൂലം ബാഴ്‌സയ്ക്കും മെസിക്കും വേര്‍പിരിയേണ്ടി വരികയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പ സംഗമം: 'കണക്കുകളില്‍ ചില പൊരുത്തക്കേടുകള്‍ മാത്രം'; ആരോപണങ്ങള്‍ നിഷേധിച്ച് ദേവസ്വം ബോര്‍ഡ്

ആത്മവിശ്വാസം കൂട്ടുന്ന വാർത്തകൾ ലഭിക്കും

തിരുവനന്തപുരത്ത് പൊലീസുകാരനെ തല്ലി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍, കേസ്

ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്സുമായി അസാപ്, താൽപ്പര്യമുള്ളവർക്ക് അപേക്ഷിക്കാം

സാമ്പത്തിക പ്രതിസന്ധിക്ക് നിക്ഷേപകർ ഉത്തരവാദികളല്ല , സ്ഥിര നിക്ഷേപങ്ങള്‍ തിരികെ നല്‍കുന്നത് സഹകരണ ബാങ്കുകള്‍ വൈകിപ്പിക്കരുത്: ഉപഭോക്തൃ കമ്മീഷന്‍

SCROLL FOR NEXT