മിസ്ബാ ഉള്‍ ഹഖ്, എംഎസ് ധോനി/ഫയല്‍ ചിത്രം 
Sports

'പാവങ്ങളുടെ എംഎസ് ധോനിയാണ് മിസ്ബാ ഉള്‍ ഹഖ്'; റമീസ് രാജയുടെ താരതമ്യം

സംയമനം പാലിച്ച് നില്‍ക്കുന്ന വ്യക്തിയാണ് മിസ്ബായും ധോനിയും. ഒരു വൈകാരികതയും പ്രകടിപ്പിക്കില്ല ധോനി

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: പാവങ്ങളുടെ എംഎസ് ധോനിയാണ് പാകിസ്ഥാന്‍ മുന്‍ താരം മിസ്ബാ ഉള്‍ ഹഖ് എന്ന് റമീസ് രാജ. ധോനിയേയും മിസ്ബാ ഉള്‍ ഹഖിനേയും താരതമ്യം ചെയ്യുമ്പോഴായിരുന്നു റമീസ് രാജയുടെ വാക്കുകള്‍. 

സംയമനം പാലിച്ച് നില്‍ക്കുന്ന വ്യക്തിയാണ് മിസ്ബായും ധോനിയും. ഒരു വൈകാരികതയും പ്രകടിപ്പിക്കില്ല ധോനി. മിസ്ബായും അങ്ങനെയാണ്. പാകിസ്ഥാന്റെ ജിപിഎസ് ശരിയായി വെക്കുകയാണ് മിസ്ബാ ഇപ്പോള്‍ ചെയ്യേണ്ടത്. പാകിസ്ഥാന്‍ മത്സരം തോറ്റാല്‍ മിസ്ബാ കൂടിനുള്ളിലേക്ക് ചുരുങ്ങും. ശരിയായ കഴിവുള്ള താരങ്ങളെ കണ്ടെത്തി വളര്‍ത്തി എടുത്താല്‍, പ്രതികൂല ഫലം ലഭിച്ചാല്‍ പോലും നമ്മള്‍ ഭയപ്പെടേണ്ടതായില്ല, റമീസ് രാജ പറഞ്ഞു. 

വിദേശ പരിശീലകരുടെ ആവശ്യമില്ലെന്നും റമീസ് രാജ പറഞ്ഞു. ഓരോ പരമ്പരയേയും സാഹചര്യങ്ങളേയും വിലയിരുത്തി ഓരോ പരമ്പരയ്ക്കുമായി സ്‌പെഷ്യലിസ്റ്റ് കോച്ചുകളെ നിയമിക്കുന്നതാണ് ഉചിതം. ഓരോ പര്യടനത്തിനും പ്രത്യേകം പരിശീലകരെ വയ്ക്കണം. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനേയും റമീസ് രാജ വിമര്‍ശിച്ചു. എല്ലാ ടീമും കളിച്ച മത്സരങ്ങള്‍ തുല്യമല്ല. പോയിന്റ് സിസ്റ്റവും വിചിത്രമാണ്. അടുത്ത തവണ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഉണ്ടാവുകയാണ് എങ്കില്‍ ആ സമയം മറ്റൊരു ഏകദിന, ടി20 മത്സരം ഉണ്ടാവരുത്. അങ്ങനെയാണ് ടെസ്റ്റ് ക്രിക്കറ്റിനെ പ്രമോട്ട് ചെയ്യേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിനിമാ താരങ്ങള്‍ കളം പിടിക്കുമോ?; ശ്വേത മേനോനും മേജര്‍ രവിയും പട്ടികയില്‍; മോദിയുടെ സന്ദര്‍ശനത്തില്‍ ഞെട്ടിക്കാന്‍ ബിജെപി

'പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും, ചാണകപ്പുഴു'; ഉമ്മയെ അടിച്ചിറക്കിയെന്ന അഖില്‍ മാരാരുടെ ആരോപണത്തിനെതിരെ ഷിയാസ്

കൂടിയാൽ കാൻസർ, കുറഞ്ഞാൽ ന്യുമോണിയ, ഇൻസുലിൻ പ്രതിരോധം എങ്ങനെ തിരിച്ചറിയാം?

പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കല്‍, അഭിമാനം

2024 ആവര്‍ത്തിക്കുമോ?, ഇത്തവണയും റിച്ചാര്‍ഡ് ഇല്ലിങ്‌വർത്ത് ഫീല്‍ഡ് അംപയർ

SCROLL FOR NEXT