ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ വിക്കറ്റ് വീഴ്ത്തിയ ആർ അശ്വിന്റെ ആഘോഷം/ഫോട്ടോ: ഐസിസി, ട്വിറ്റർ 
Sports

രാത്രി 12 മണിവരെ ന്യൂസിലാന്‍ഡ് ആഘോഷിച്ചു, യുദ്ധ കാഹളം പോലെ തോന്നി: ആര്‍ അശ്വിന്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ജയത്തിന്റെ ആഘോഷം അന്ന് രാത്രി 12 മണി വരെ കിവീസ് ക്യാംപില്‍ തുടര്‍ന്നതായി ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ജയത്തിന്റെ ആഘോഷം അന്ന് രാത്രി 12 മണി വരെ കിവീസ് ക്യാംപില്‍ തുടര്‍ന്നതായി ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. ഇത് ഞങ്ങള്‍ക്ക് സാധ്യമായില്ലല്ലോ എന്ന ചിന്ത അസ്വസ്ഥപ്പെടുത്തിയതായും അശ്വിന്‍ പറഞ്ഞു. 

മത്സരത്തിന് ശേഷം ഡ്രസിങ് റൂമില്‍ ട്രോഫിയും ഡ്രിങ്ക്‌സുമായി ആഘോഷിക്കുന്ന പതിവ് ന്യൂസിലാന്‍ഡിനുണ്ട്. ആ കാഴ്ച പ്രയാസപ്പെടുത്തി. 12 മണി വരെ അവര്‍ ആഘോഷിച്ചു. പിച്ചിലേക്കും അവര്‍ വന്നു. അവരുടെ സന്തോഷം പ്രകടിപ്പിച്ച വിധം പോര്‍വിളി പോലെയായിരുന്നു, അശ്വിന്‍ പറഞ്ഞു. 

ഫൈനലിന് പിന്നാലെ ലഭിച്ച ഇടവേളയേയും അശ്വിന്‍ ന്യായീകരിച്ചു. ബബിളിനുള്ളിലായിരുന്നു ഞങ്ങള്‍. ഏറെ നാളുകള്‍ക്ക് ശേഷം പുറത്തേക്കിറങ്ങാന്‍ സാധിക്കുന്നു. ഞാന്‍ ഒരു കാര്‍ വാടകയ്ക്ക് വാങ്ങി. ആദ്യം ഇവിടെ ഡെവോണ്‍ സന്ദര്‍ശിച്ചു. മനോഹരമായ സ്ഥലമാണ് അത്. 

ഈ ഇടവേള ഞങ്ങള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ്. ഫൈനലിനും ഇംഗ്ലണ്ട് പരമ്പരയ്ക്കും ഇടയില്‍ ഒരുപാട് സമയം ലഭിച്ചു. ഞങ്ങള്‍ ഉറപ്പായും പരിശീലനം നടത്തും. പക്ഷേ ഈ ഇടവേള പ്രധാനപ്പെട്ടതാണ്. ബബിളില്‍ കഴിയുക എന്നത് ഏറെ പ്രയാസമാണ്. കഴിഞ്ഞ ഒന്നര കൊല്ലമായി ഞങ്ങള്‍ ബബിളിലാണ്, അശ്വിന്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ഭാരത് ടാക്‌സി നിരത്തിലേക്ക്, ജനുവരി ഒന്ന് മുതല്‍ സര്‍വീസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

നിയമസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഇനിയും അവസരം; എസ്‌ഐആര്‍ എന്യൂമറേഷന്‍ ഫോം നല്‍കാന്‍ നാളെ കൂടി നല്‍കാം

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT