വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ബ്രയ്ഡൻ കർസ് പിടിഐ
Sports

ഹാരി ബ്രൂക്കിന്റെ സെഞ്ച്വറി, ബൗളിങ് മികവ്; ഒന്നാം ദിനത്തിൽ കളി വരുതിയിൽ നിർത്തി ഇംഗ്ലണ്ട്

ന്യൂസിലന്‍ഡിന് ബാറ്റിങ് തകര്‍ച്ച

സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിനു ബാറ്റിങ് തകര്‍ച്ച. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 280റണ്‍സില്‍ അവസാനിപ്പിച്ച കിവികള്‍ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന നിലയിലാണ്. ഇംഗ്ലണ്ട് സ്‌കോറിനൊപ്പമെത്താന്‍ ന്യൂസിലന്‍ഡിനു ഇനിയും 194 റണ്‍സ് വേണം. ശേഷിക്കുന്നത് 5 വിക്കറ്റുകള്‍ കൂടി.

37 റണ്‍സെടുത്ത മുന്‍ നായകന്‍ കെയ്ന്‍ വില്ല്യംസന്‍ മാത്രമാണ് പിടിച്ചു നിന്നത്. ക്യാപ്റ്റന്‍ ടോം ലാതം (17), ഡെവോണ്‍ കോണ്‍വെ (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

കളി നിര്‍ത്തുമ്പോള്‍ വില്‍ ഓ റൂര്‍ക്കും ടോം ബ്ലന്‍ഡലുമാണ് ക്രീസില്‍. ബ്ലന്‍ഡല്‍ 7 റണ്‍സും ഓറൂര്‍ക്ക് റണ്ണൊന്നുമെടുക്കാതെയുമാണ് ക്രീസില്‍ നില്‍ക്കുന്നത്.

ഇംഗ്ലണ്ടിനായി ബ്രയ്ഡന്‍ കര്‍സ് രണ്ട് വിക്കറ്റെടുത്തു. ക്രിസ് വോക്‌സ്, ഗസ് അറ്റ്കിന്‍സന്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ ഹാരി ബ്രൂക്ക് നേടിയ എട്ടാം ടെസ്റ്റ് സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനു കരുത്തായത്. ഒലി പോപ്പ് അര്‍ധ സെഞ്ച്വറി നേടിയതും നിര്‍ണായകമായി. മറ്റൊരാളും അധികം ക്രീസില്‍ നിന്നില്ല.

ബ്രൂക്ക് 115 പന്തില്‍ 11 ഫോറും 5 സിക്‌സും സഹിതം 123 റണ്‍സ് വാരി. ഒലി പോപ്പ് 66 റണ്‍സെടുത്തു.

ന്യൂസിലന്‍ഡിനായി നാതാന്‍ സ്മിത്ത് നാല് വിക്കറ്റുകള്‍ വീഴ്ത്തി. വില്‍ ഓറൂര്‍ക്ക് മൂന്ന് വിക്കറ്റുകളും മാറ്റ് ഹെന്റി രണ്ട് വിക്കറ്റും സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT