ഫോട്ടോ: ട്വിറ്റർ 
Sports

ഒളിംപിക്‌സില്‍ ടി20 ക്രിക്കറ്റ് ഉള്‍പ്പെടുത്താം, ഹണ്‍ട്രഡിന്റെ ആവശ്യമില്ല: ഇയാന്‍ ചാപ്പല്‍

ടി20 ക്രിക്കറ്റ് ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്താവുന്നതാണെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ ഇയാന്‍ ചാപ്പല്‍

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ടി20 ക്രിക്കറ്റ് ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്താവുന്നതാണെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ ഇയാന്‍ ചാപ്പല്‍. ദി ഹണ്‍ട്രണ്ടിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 

ടെലിവിഷന്‍ ഡീലുകളിലുള്ള ലക്ഷ്യം കഴിഞ്ഞാല്‍ ഹണ്‍ട്രഡിന്റെ സൃഷ്ടിക്ക് പിന്നിലെ മറ്റൊരു വാദം ഒളിംപിക്‌സിലേക്ക് ക്രിക്കറ്റ് എന്ന സ്വപ്‌നം എത്തിക്കുക എന്നതാണ്. ക്രിക്കറ്റിന്റെ പ്രചാരം കൂട്ടുക എന്നതും ലക്ഷ്യമായി പറയുന്നു. എന്നാല്‍ ടി20 ഫോര്‍മാറ്റിനും ആ ലക്ഷ്യങ്ങള്‍ നേടാന്‍ സാധിക്കും, ഇഎസ്പിഎന്‍ക്രിക്ഇന്‍ഫോയിലെ കോളത്തില്‍ ചാപ്പല്‍ എഴുതി. 

ഇന്നിങ്‌സിന്റെ ദൈര്‍ഘ്യം കുറയ്ക്കുന്നതിന് അനുസരിച്ച് കളിക്കാര്‍ക്ക് ലഭിക്കുന്ന സംതൃപ്തിയും കുറയും. എന്റെ കരിയറില്‍ ഒരു പ്രശ്‌ന പരിഹാരത്തിന് രണ്ട് വഴികളാണ് മുന്‍പിലുള്ളതെന്നാണ് ഞാന്‍ വിശ്വസിച്ചിരുന്നത്, ലളിതമായതും സങ്കീര്‍ണമായതും.  എപ്പോഴും സങ്കീര്‍ണമായ വഴിയാണ് ഇംഗ്ലണ്ട് തെരഞ്ഞെടുക്കുന്നത്. വീണ്ടും അവരത് തന്നെ ചെയ്തിരിക്കുന്നു. 

ക്രിക്കറ്റിലേക്ക് ആളുകള്‍ കൂടുതലായി എത്തുന്നില്ലെന്ന പ്രശ്‌നം പരിഹരിക്കാന്‍ ദി ഹണ്‍ട്രഡ് എന്ന ഫോര്‍മാറ്റുമായി അവരെത്തി. കളിയിലൂടെ ലഭിക്കുന്ന സംതൃപ്തിയാണ് കൂടുതല്‍ യുവാക്കളെ ഇതിലേക്ക് ആകര്‍ശിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

SCROLL FOR NEXT