വിരാട് കോഹ്‌ലി/ഫയല്‍ ഫോട്ടോ 
Sports

ന്യൂസിലാന്‍ഡില്‍ മൂന്നാം ദിനം 36 ഓവറില്‍ ഞങ്ങള്‍ തോറ്റു, ആരും വന്നില്ല പിച്ച് നോക്കാന്‍; സ്പിന്‍ പിച്ച് വിവാദത്തില്‍ കോഹ്‌ലി

സ്പിന്‍ ട്രാക്കിലേക്ക് വരുമ്പോള്‍ എപ്പോഴും വലിയ ബഹളവും ചര്‍ച്ചകളുമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലി

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: സ്പിന്‍ ട്രാക്കിലേക്ക് വരുമ്പോള്‍ എപ്പോഴും വലിയ ബഹളവും ചര്‍ച്ചകളുമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലി. നാലാം ടെസ്റ്റിന് മുന്‍പായി മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തിയപ്പോഴാണ് പിച്ച് വിവാദത്തിലെ കോഹ് ലിയുടെ പ്രതികരണം. 

സ്പിന്‍ ട്രാക്കിനെ മാത്രം വിമര്‍ശിക്കുന്നത് ശരിയല്ല എന്ന നിലപാടാണ് നമ്മുടെ മാധ്യമങ്ങള്‍ സ്വീകരിക്കുന്നത് എങ്കില്‍ അവിടെ സന്തുലിതമായ രീതിയില്‍ ചര്‍ച്ച നടന്നതായി പറയാം. സ്പിന്നില്‍ ട്രാക്കില്‍ നാലാം ദിവസമോ, അഞ്ചാം ദിവസമോ കളി ജയിച്ചാല്‍ ആര്‍ക്കും ഒന്നും പറയാനുണ്ടാവില്ല. എന്നാല്‍ രണ്ട് ദിവസത്തില്‍ കളി തീര്‍ന്നാല്‍ അതവര്‍ക്ക് പ്രശ്‌നമാവും.

ന്യൂസിലാന്‍ഡില്‍ മൂന്നാം ദിനം 36 ഓവര്‍ കൊണ്ട് ഞങ്ങള്‍ തോറ്റു. ആ സമയം നമ്മുടെ ആരും പിച്ചിനെ കുറിച്ച് എഴുതിയില്ല. ന്യൂസിലാന്‍ഡില്‍ ഇന്ത്യ മോശമായി കളിച്ചു എന്ന നിലയിലാണ് അത് വിലയിരുത്തപ്പെട്ടത്. ഒരു പിച്ചിനേയും ആരും കുറ്റം പറഞ്ഞില്ല. പിച്ച് എങ്ങനെ പെരുമാറുന്നു എന്നോ, പന്തില്‍ എത്രമാത്രം വ്യതിചലനമുണ്ടെന്നോ, പിച്ചില്‍ എത്രമാത്രം പുല്ലുണ്ടെന്നോ ആരും നോക്കിയില്ല, കോഹ് ലി പറയുന്നു. 

ഞങ്ങളുടെ ജയത്തിന്റെ രഹസ്യം ഒരു പിച്ചിനെ കുറിച്ചും പറഞ്ഞ് ഞങ്ങള്‍ പരാതിപ്പെട്ടിട്ടില്ല എന്നതാണ്. ഇനിയും അതുപോലെ തന്നെ ഞങ്ങള്‍ കളിക്കും. ഇങ്ങനെ ഒരു വിഷയത്തില്‍ തങ്ങളുടെ ഭാഗം മാത്രമെടുത്ത് ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെ അവര്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്നും കോഹ് ലി ചോദിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം