നിതിന്‍ മേനോന്‍, അനില്‍ ചൗധരി/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍ 
Sports

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് നിയന്ത്രിക്കാന്‍ ഇന്ത്യന്‍ അമ്പയര്‍മാര്‍ മാത്രം; നിതിന്‍ മേനോനും സംഘത്തില്‍

അനില്‍ ചൗധരി, വീരേന്ദര്‍ ശര്‍മ, നിതിന്‍ മേനോന്‍ എന്നിവരെയാണ് ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള അമ്പയര്‍മാരായി ഐസിസി നിയോഗിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കോവിഡ് മഹാമാരിയുടെ സമയത്ത് ആതിഥേയ രാജ്യത്തിലെ അമ്പയര്‍മാര്‍ മത്സരം നിയന്ത്രിക്കുന്ന പതിവ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലും തുടരും. അനില്‍ ചൗധരി, വീരേന്ദര്‍ ശര്‍മ, നിതിന്‍ മേനോന്‍ എന്നിവരെയാണ് ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള അമ്പയര്‍മാരായി ഐസിസി നിയോഗിച്ചത്. 

ഫെബ്രുവരി അഞ്ചിനാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്, ഫെബ്രുവരി 13നാണ് രണ്ടാമത്തെ ടെസ്റ്റ്. ഐസിസി എലൈറ്റ് പാനലില്‍ അംഗമായ ഇന്ത്യ ഒഫീഷ്യലാണ് നിതിന്‍ മേനോന്‍. നിതിന്‍ മേനോന്റെ നാലാമത്തെ ടെസ്റ്റായിരിക്കും ഇത്. അനില്‍ ചൗധരിയും, വിരേന്ദര്‍ ശര്‍മയും ആദ്യമായാണ് ടെസ്റ്റിലേക്ക് എത്തുന്നത്. 

20 ഏകദിനവും, 28 ടി20 നിയന്ത്രിച്ച അനുഭവം അനില്‍ ചൗധരിക്കുണ്ട്. രണ്ട് ഏകദിനവും, ഒരു ടി20യുമാണ് നിതിന്‍ മേനോന്‍ നിയന്ത്രിച്ചിട്ടുള്ളത്. അനില്‍ ചൗധരി ആദ്യ ടെസ്റ്റില്‍ ഓണ്‍ ഫീല്‍ഡ് അമ്പയറാവും. രണ്ടാം ടെസ്റ്റില്‍ അനില്‍ ചൗധരിക്ക് പകരം വീരേന്ദര്‍ ശര്‍മ എത്തും. 

ഐസിസിയുടെ ഇന്റര്‍നാഷണല്‍ പാനലില്‍ അംഗമായ സി ഷംസുദ്ധീന്‍ ആദ്യ ടെസ്റ്റില്‍ തേര്‍ഡ് അമ്പയറാവും. തൊട്ടടുത്ത ടെസ്റ്റില്‍ ചൗധരിയാവും തേര്‍ഡ് അമ്പയറാവുക. പരമ്പരയില്‍ ഉടനീളം ഇന്ത്യന്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ ജവഗല്‍ ശ്രീനാഥ് ആയിരിക്കും മാച്ച് റഫറി. 

അവസാന രണ്ട് ടെസ്റ്റുകളില്‍ അമ്പയറാവുന്നവരുടെ വിവരങ്ങള്‍ ഐസിസി പുറത്തു വിട്ടിട്ടില്ല. അവസാന രണ്ട് ടെസ്റ്റില്‍ ഹൈദരാബാദില്‍ നടക്കുന്നത് രാത്രി പകല്‍ ടെസ്റ്റാണ്. ഫെബ്രുവരി 24നാണ് മൂന്നാം ടെസ്റ്റ്. മാര്‍ച്ച് 4ന് അവസാന ടെസ്റ്റും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം