ഫോട്ടോ: ട്വിറ്റർ 
Sports

കനത്ത തോല്‍വി, പിന്നാലെ പിഴ, പോയിന്റ് നഷ്ടം; പാകിസ്ഥാന്റെ കഷ്ടകാലത്തിനു മാറ്റമില്ല

മാച്ച് റഫറി ജവഗല്‍ ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള ഐസിസി എലൈറ്റ് പാനലാണ് പിഴ ചുമത്തിയത്

സമകാലിക മലയാളം ഡെസ്ക്

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വമ്പന്‍ തോല്‍വി വഴങ്ങിയതിനു പിന്നാലെ പാകിസ്ഥാനു മറ്റൊരു തിരിച്ചടി കൂടി. സ്ലോ ഓവര്‍ റേറ്റിനു പാക് ടീമിനു മാച്ച് ഫീസിന്റെ പത്ത് ശതമാനം പിഴ ചുമത്തി. ഒപ്പം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് പോയിന്‍രും അവര്‍ക്ക് നഷ്ടമായി. 

മാച്ച് റഫറി ജവഗല്‍ ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള ഐസിസി എലൈറ്റ് പാനലാണ് പിഴ ചുമത്തിയത്. നിശ്ചിത സമയം കഴിഞ്ഞിട്ടും രണ്ട് ഓവര്‍ പിന്നെയും എറിയാന്‍ ബാക്കിയുണ്ടായിരുന്നു. ഇതാണ് പാകിസ്ഥാന് തിരിച്ചടിയായത്. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ 66.67 പോയിന്റില്‍ നിന്നു അവര്‍ 61.11 പോയിന്റിലേക്ക് വീണു. ഇതോടെ 66.67 പോയിന്റുള്ള ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കയറി. പെര്‍ത്തിലെ തോല്‍വിയും പിന്നാലെ രണ്ട് പോയിന്റ് നഷ്ടമായതുമാണ് അവര്‍ക്ക് തിരിച്ചടിയായത്. 

ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 450 റണ്‍സ് കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന്‍ വെറും 89 റണ്‍സിനു തകര്‍ന്നടിഞ്ഞു വന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. 360 റണ്‍സിന്റെ പരാജയമാണ് അവര്‍ക്ക് ഏല്‍ക്കേണ്ടി വന്നത്. പിന്നാലെയാണ് പിഴയും പോയിന്റ് നഷ്ടവും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT