POCSO case 
Sports

കോച്ച് നിരന്തരം ശല്യപ്പെടുത്തുന്നു; സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലകനെതിരെ പെണ്‍കുട്ടികള്‍; പോക്‌സോ കേസ്

വെയ്റ്റ് ലിഫ്റ്റിങ് പരിശീലകനെതിരെ പീഡന പരാതി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ പരിശീലകനെതിരെ പീഡന പരാതി. വെയ്റ്റ് ലിഫ്റ്റിങ് കോച്ചിനെതിരെയാണ് വനിതാ താരങ്ങള്‍ പരാതി നല്‍കിയത്. പരിശീലകന്‍ മുഹമ്മദ് നിഷാഖ് മോശമായി പെരുമാറിയെന്ന് താരങ്ങളുടെ പരാതിയില്‍ പറയുന്നു. പരാതിയില്‍ പരിശീലകനെതിരെ പോക്‌സോ നിയമപ്രകാരം തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു.

താരങ്ങളെ രാത്രി സമയത്ത് വിഡിയോ കോള്‍ ചെയ്ത് ബുദ്ധിമുട്ടിക്കുക, മത്സരിക്കാനുള്ള അവസരങ്ങള്‍ നല്‍കാമെന്നു പറഞ്ഞു കുട്ടികളെ ചൂഷണം ചെയ്യുക തുടങ്ങിയ പരാതികളാണ് പെണ്‍കുട്ടികള്‍ പരിശീലകനെതിരെ ഉന്നയിച്ചത്. കോച്ച് 24 മണിക്കൂറും തങ്ങളുടെ വ്യക്തി ജീവിതത്തില്‍ തെറ്റായ രീതിയില്‍ ഇടപെട്ടിരുന്നുവെന്നും പെണ്‍കുട്ടികളുടെ പരാതിയിലുണ്ട്.

ഇയാള്‍ക്കെതിരെ ജൂണ്‍ ആദ്യം മൂന്ന് പെണ്‍കുട്ടികള്‍ വെയ്റ്റ്‌ലിഫ്റ്റിങ് അസോസിയേഷനു പരാതി നല്‍കിയിരുന്നു. അസോസിയേഷന്‍ പരാതി സിഡബ്ല്യുസിക്ക് കൈമാറി. വിഷയത്തില്‍ സിഡബ്ല്യുസി കോട്ടക്കല്‍ പൊലീസിനോട് റിപ്പോര്‍ട്ടും തേടി.

എന്നാല്‍ കോട്ടക്കല്‍ പൊലീസ് വിഷയത്തില്‍ വേണ്ടവിധം നടപടികള്‍ എടുത്തില്ലെന്ന പരാതിയുയര്‍ന്നു. പിന്നീട് താരങ്ങളുടെ മൊഴി വീണ്ടുമെടുത്തു. അവര്‍ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തതോടെയാണ് ഇപ്പോള്‍ പോക്‌സോ വകുപ്പനുസരിച്ച് കേസെടുത്തിരിക്കുന്നത്. കോട്ടക്കല്‍ പൊലീസ് കേസെടുത്ത് തേഞ്ഞിപ്പലം പൊലീസിനു കൈമാറുകയായിരുന്നു.

POCSO case: The players' complaint states that coach Muhammad Nishaq misbehaved. Based on the complaint, the Thenjipalam police have registered a case against the coach under the POCSO Act.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT