രാഹുലും ഹൂഡയും ബാറ്റിങിനിടെ/ ട്വിറ്റർ 
Sports

മുംബൈയെ വീഴ്ത്തിയ ബലത്തിൽ ബാം​ഗ്ലൂരിനെ അട്ടിമറിക്കണം; രാഹുൽ ഇന്ന് കോഹ്ലിക്കെതിരെ

കരുത്തരായ ബാം​ഗ്ലൂരിനെ പിടിച്ചുകെട്ടി വിജയ തുടർച്ച സൃഷ്ടിക്കുക പഞ്ചാബിന് വെല്ലുവിളിയാണ്

സമകാലിക മലയാളം ഡെസ്ക്


അഹമ്മദാബാദ്: ഐപിഎല്ലിൽ പഞ്ചാബ് കിങ്സ് ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂരിന് എതിരെ. മുംബൈ ഇന്ത്യൻസിന് എതിരെ 9 വിക്കറ്റിന്റെ ജയം നേടിയത് പഞ്ചാബിന്റെ ആത്മവിശ്വാസം കൂട്ടുന്നു. എന്നാൽ കരുത്തരായ ബാം​ഗ്ലൂരിനെ പിടിച്ചുകെട്ടി വിജയ തുടർച്ച സൃഷ്ടിക്കുക പഞ്ചാബിന് വെല്ലുവിളിയാണ്. 

മധ്യനിരയുടെ സ്ഥിരതയില്ലായ്മയാണ് പഞ്ചാബിന്റെ പ്രധാന പ്രശ്നം. കഴിഞ്ഞ സീസണിൽ മികവ് കാണിച്ച നിക്കോളാസ് പൂരൻ ഇത്തവണ മങ്ങി നിൽക്കുന്നതാണ് പഞ്ചാബിനെ പ്രധാനമായും വലക്കുന്നത്. അഞ്ച് ഇന്നിങ്സിൽ നിന്ന് 28 റൺസ് മാത്രമാണ് പൂരൻ നേടിയത്. ദീപക് ഹൂഡ, ഷാരൂഖ് ഖാൻ എന്നിവരുടെ പ്രകടനം പഞ്ചാബിന് ആശ്വാസം നൽകുന്നതാണ്. 

ആറ് കളിയിൽ ഒരു തോൽവി മാത്രമായി തേരോട്ടം തുടരുകയാണ് ബാം​ഗ്ലൂർ. ദേവ്ദത്ത് പടിക്കൽ, കോഹ് ലി, മാക്സ് വെൽ, ഡിവില്ലിയേഴ്സ് എന്നിവരുടെ ഫോം പോസിറ്റീവ് ക്രിക്കറ്റിലേക്ക് ബാം​ഗ്ലൂരിനെ എത്തിക്കുന്നു. വിക്കറ്റ് വേട്ടയിൽ മുൻപിൽ നിൽക്കുന്ന ഹർഷൽ പട്ടേലാണ് ബൗളിങ്ങിൽ ബാം​ഗ്ലൂരിനെ തുണക്കുന്നത്. 

നാല് തോൽവിയും രണ്ട് ജയവുമായി പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് പഞ്ചാബ്. അഹമ്മദാബാദിൽ നടന്ന കഴിഞ്ഞ 8 ടി20കളിൽ അഞ്ചിലും രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമാണ് ജയം പിടിച്ചത്. അതിനാൽ ഇന്ന് ടോസ് നേടുന്ന ടീം ഫീൽഡിങ് തെരഞ്ഞെടുക്കാനാണ് സാധ്യത. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

പ്രാരംഭ വില 7.90 ലക്ഷം രൂപ, ഹ്യുണ്ടായി പുതുതലമുറ വെന്യു പുറത്തിറക്കി; അറിയാം ഫീച്ചറുകള്‍

വെള്ളരിക്ക, തക്കാളി, ഉരുളക്കിഴങ്ങ്; പച്ചക്കറി ഇറക്കുമതിക്ക് പ്രത്യേക അനുമതി വേണമെന്ന് ഒമാൻ

'അയാളുടെ സാമൂഹ്യ വിരുദ്ധതയ്ക്കുള്ള സ്‌പെഷ്യല്‍ അവാര്‍ഡ് കൂടി പ്രഖ്യാപിക്കുക'; വേടന്റെ അവാര്‍ഡില്‍ ജോയ് മാത്യു

'ജനലിലൂടെ കാണുന്നത് ആ വലിയ സംവിധായകന്‍ വാതില്‍ മുട്ടുന്നതാണ്, ഞാന്‍ പേടിച്ച് അമ്മയെ കെട്ടിപ്പിടിച്ച് കിടന്നു'; തുറന്ന് പറഞ്ഞ് സുമ ജയറാം

SCROLL FOR NEXT