അജിൻക്യ രഹാനെ/ ട്വിറ്റർ 
Sports

രഹാനെ ഭീഷണിയല്ല, മുതല്‍ക്കൂട്ടാണ്; വിമര്‍ശകര്‍ക്ക് മറ്റ് ഗൂഢലക്ഷ്യങ്ങള്‍: സുനില്‍ ഗാവസ്‌കര്‍ 

ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകളായ രഹാനെയ്ക്കും പൂജാരയ്ക്കും എതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ തള്ളി മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകളായ രഹാനെയ്ക്കും പൂജാരയ്ക്കും എതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ തള്ളി മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. രഹാനെയെയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് എന്ന് ഗാവസ്‌കര്‍ പറഞ്ഞു. 

അനീതിയാണ് ഈ രണ്ട് കളിക്കാരോടും കാണിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിനായി തങ്ങളുടെ ശരീരവും മനസും പൂര്‍ണമായും അര്‍പ്പിച്ചാണ് ഇവര്‍ കളിക്കുന്നത്. ഈ രണ്ട് പേര്‍ക്കും എതിരെ ഏഷണി പറച്ചിലുകള്‍ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തില്‍ സ്ഥിരതയോടെ കളിച്ച ആരാണ് ഉള്ളതെന്ന് പറയൂ, ഗാവസ്‌കര്‍ പറഞ്ഞു. 

'രഹാനെയാണ് അവരുടെ പ്രധാന ഇര. രഹാനയെ മാത്രമല്ല ലക്ഷ്യം വയ്ക്കുന്നത് എന്ന് ബോധിപ്പിക്കാനാണ് പൂജാരയെ കൂടി അവര്‍ വിമര്‍ശിക്കുന്നത്. രഹാനയെ മുതല്‍ക്കൂട്ടായി കാണണം എന്നാണ് ഇവരോടെല്ലാം ഞാന്‍ പറയുന്നത്. ഭീഷണിയായല്ല കാണേണ്ടത്'.

'36 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ട് ആയതിന് ശേഷം രഹാനെ സെഞ്ചുറി നേടി. ഗബ്ബ ചെയ്‌സില്‍ ഇന്ത്യക്ക് അനുകൂലമായി ഗതി തിരിക്കാനും രഹാനെയ്ക്ക് കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരെ പന്ത് ടേണ്‍ ചെയ്യുന്ന ഇന്ത്യയിലെ പിച്ചില്‍ രഹാനെ അര്‍ധ ശതകം നേടി'. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. പൊടുന്നനെയാണ് ഇരുവര്‍ക്കും എതിരെ വിമര്‍ശനം ഉയരുന്നത്. അതിന് പിന്നിലുള്ളവരുടെ ലക്ഷ്യം എന്താണെന്ന് അറിയേണ്ടതുണ്ട്, ഗാവസ്‌കര്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ജോലിയില്‍ പുതിയ വെല്ലുവിളികള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

SCROLL FOR NEXT