ഫയല്‍ ചിത്രം 
Sports

'രാഷ്ട്രീയം മാറ്റി വെക്കണം', ഇന്ത്യാ-പാക് ക്രിക്കറ്റ് ബോര്‍ഡുകള്‍ കൈകോര്‍ക്കണമെന്ന് റമീസ് രാജ

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവരുമായി സംസാരിച്ചതായും റമീസ് രാജ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

കറാച്ചി: ഇന്ത്യയേയും ഉള്‍പ്പെടുത്തിയുള്ള ദ്വിരാഷ്ട്ര പരമ്പര അടുത്ത കാലത്തൊന്നും സാധ്യമാവില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ. രാഷ്ട്രീയം പിന്നിലേക്ക് മാറ്റി നിര്‍ത്തി ഇരു ക്രിക്കറ്റ് ബോര്‍ഡുകളും കൈകോര്‍ത്താല്‍ മാത്രമാവും ഇന്ത്യാ-പാക് ക്രിക്കറ്റ് പരമ്പരകള്‍ യാഥാര്‍ഥ്യമാവുകയുള്ളെന്ന് അദ്ദേഹം പറഞ്ഞു. 

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ യോഗത്തിന് ഇടയില്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവരുമായി സംസാരിച്ചതായും റമീസ് രാജ പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധം പുനസ്ഥാപിക്കാന്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഗാംഗുലിയും ജയ് ഷായുമായുള്ള കൂടിക്കാഴ്ച നന്നായിരുന്നതായും റമീസ് രാജ പറഞ്ഞു. 

ഒക്ടോബര്‍ 24ന് ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം
 

രാഷ്ട്രിയ പ്രശ്‌നങ്ങളെ മാറ്റിവെച്ച് ഇരു ബോര്‍ഡുകളും തമ്മില്‍ ബന്ധം വളര്‍ത്തിയെടുക്കണം. പിസിബി എക്കാലവും ആവശ്യപ്പെടുന്നത് അതാണ് എന്നും റമീസ് രാജ പറഞ്ഞു. 2013ലാണ് അവസാനമായി ഇന്ത്യ-പാക് മത്സരം നടന്നത്. ട്വന്റി20 ലോകകപ്പില്‍ ഒക്ടോബര്‍ 24ന് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നുണ്ട്. അതിര്‍ത്തി കടന്നുള്ള ആക്രമത്തിന്റെ സാഹചര്യത്തില്‍ പാകിസ്ഥാനെതിരെ കളിക്കുന്ന കാര്യം പുനപരിശോധിക്കണം എന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഐസിസി മത്സരം ആയതിനാല്‍ പിന്മാറാന്‍ സാധിക്കില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. 

ഇന്ത്യന്‍ പ്രധാനമന്ത്രി വിചാരിച്ചാല്‍ പാക് ക്രിക്കറ്റിനെ ഇല്ലാതാക്കാല്‍ സാധിക്കുമെന്നാണ് ഏതാനും ദിവസം മുന്‍പ് റമീസ് രാജ പ്രതികരിച്ചത്. ഐസിസിയിലേക്കുള്ള ഫണ്ടിന്റെ ഭുരിഭാഗവും ബിസിസിഐയില്‍ നിന്നാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അത്. ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ ബ്ലാങ്ക് ചെക്കാണ് പാകിസ്ഥാനെ കാത്തിരിക്കുന്നത് എന്നും റമീസ് രാജ ആരോപിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി