മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗണ്‍സറില്‍ രവീന്ദ്ര ജഡേജയ്ക്ക് പരിക്ക്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍ 
Sports

രവീന്ദ്ര ജഡേജയ്ക്ക് കൂടുതല്‍ വിശ്രമം വേണം; ഇംഗ്ലണ്ടിനെതിരായ വൈറ്റ്‌ബോള്‍ പരമ്പരയും നഷ്ടമായേക്കും

ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പര നഷ്ടമാവുന്നതിന് ഒപ്പം വൈറ്റ് ബോള്‍ മത്സരങ്ങളിലും രവീന്ദ്ര ജഡേജയ്ക്ക് കളിക്കാനാവില്ലെന്ന് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പര നഷ്ടമാവുന്നതിന് ഒപ്പം വൈറ്റ് ബോള്‍ മത്സരങ്ങളിലും രവീന്ദ്ര ജഡേജയ്ക്ക് കളിക്കാനാവില്ലെന്ന് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന് ഇടയിലാണ് രവീന്ദ്ര ജഡേജയ്ക്ക് പരിക്കേറ്റത്.

തള്ള വിരലിന് പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ രവീന്ദ്ര ജഡേജയ്ക്ക് ആറ് ആഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ആറാഴ്ചയില്‍ കൂടുതല്‍ വിശ്രമം വേണ്ടി വരും എന്നാണ് സൂചന. ഇതോടെ ഇംഗ്ലണ്ടിന് എതിരായ ടി20 പരമ്പരയും രവീന്ദ്ര ജഡേജയ്ക്ക് നഷ്ടമായേക്കും.

നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാവും പരിക്കില്‍ നിന്ന് മുക്തനായി ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിന് ജഡേജ പരിശീലനം നടത്തുക. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്ക് ഇടയില്‍ ഹാംസ്ട്രിങ് ഇഞ്ചുറിയും ജഡേജയെ കുഴക്കിയിരുന്നു. അതേ കളിയില്‍ ഹെല്‍മറ്റില്‍ പന്ത് കൊണ്ട് ജഡേജയ്ക്ക് മാറി നില്‍ക്കേണ്ടതായും വന്നു.

ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റില്‍ അക്‌സര്‍ പട്ടേലിനെയാണ് രവീന്ദ്ര ജഡേജയ്ക്ക് പകരം ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമായിരിക്കും വൈറ്റ് ബോള്‍ പരമ്പരയിലേക്ക് ജഡേജയെ ഉള്‍പ്പെടുത്തണമോ വേണ്ടയോ എന്നതില്‍ സെലക്ടര്‍മാര്‍ തീരുമാനം എടുക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

വൈറ്റ് റൈസിനെ പ്രോട്ടീൻ റിച്ച് ആക്കാം, ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കൂ

കരയണ്ട കുട്ടാ,കാമറൂൺ ഗ്രീനിന്റെ ‘ചക്കിങ്’ ആരോപണത്തിന് ഉസ്മാൻ താരിഖിന്റെ മറുപടി

SCROLL FOR NEXT