രജത് പടിദാര്‍ എക്സ്
Sports

കോഹ്‍ലി അല്ല, രജത് പടിദാർ ആർസിബി ക്യാപ്റ്റൻ (വിഡിയോ)

ഫാഫ് ഡുപ്ലെസിയുടെ പകരമാണ് 31കാരന്‍ അമരത്തെത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഐപിഎല്‍ 2025ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ രജത് പടിദാര്‍ നയിക്കും. ഫാഫ് ഡുപ്ലെസിക്ക് പകരമാണ് പുതിയ സീസണിലേക്ക് 31കാരനായ രജതിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്.

കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ വച്ചാണ് ആര്‍സിബി പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ മെഗാ ലേലത്തിനു മുന്‍പ് ഫാഫ് ഡുപ്ലെസിയെ ടീം റീലിസ് ചെയ്തിരുന്നു.

ഇതോടെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി വീണ്ടും ആര്‍സിബിയെ നയിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ രജതിനാണ് നറുക്കു വീണത്. കോഹ്‌ലിയുടെ നിര്‍ദ്ദേശവും കണക്കിലെടുത്താണ് രജതിനു നായക സ്ഥാനം നല്‍കിയത്.

'ഈ ഫ്രാഞ്ചൈസിയിലേക്ക് താങ്കൾ എത്തിയതും വളർന്ന രീതിയും പ്രകടനങ്ങളും എല്ലാ ആർസിബി ആരാധകരുടേയും ഹൃദയം കവരുന്നതായിരുന്നു. താങ്കൾ അർഹിച്ച നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഞാനും മറ്റ് ടീം അം​ഗങ്ങളുടെ താങ്കളുടെ പിന്നിൽ ഉറച്ചു നിൽക്കും'- ആശംകൾ നേർന്ന് വിരാട് കോഹ്‍ലി വ്യക്തമാക്കി.

2021ലാണ് രജത് പടിദാര്‍ ഐപിഎല്ലില്‍ അരങ്ങേറിയത്. ആ സീസണ്‍ മുതല്‍ ആര്‍സിബി ബാറ്റിങിലെ നിര്‍ണായക താരമാണ്. ടീമിനെ നയിക്കുന്ന എട്ടാമത്തെ ക്യാപ്റ്റനാണ് രജത്.

ആര്‍സിബി ജേഴ്‌സിയില്‍ 27 മത്സരങ്ങളാണ് താരം ഇതുവരെ കളിച്ചത്. 799 റണ്‍സും നേടി. 158.85 ആണ് സ്‌ട്രൈക്ക് റേറ്റ്. മെഗാ ലേലത്തിനു മുന്‍പ് ടീം നിലനിര്‍ത്തിയ മൂന്ന് താരങ്ങളില്‍ ഒരാളാണ് രജത് പടിദാര്‍. വിരാട് കോഹ്‌ലി, യഷ് ദയാല്‍ എന്നിവരാണ് ടീം നിലനിര്‍ത്തിയ മറ്റു താരങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

കരുൺ നായർക്കും ആർ സ്മരണിനും ഇരട്ട സെഞ്ച്വറി; പടുകൂറ്റൻ സ്കോറുയർത്തി കർണാടക, തുടക്കം തന്നെ പതറി കേരളം

SCROLL FOR NEXT