ബെൻസെമയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ബാഴ്സ താരം ​ഗാവി/ എഎഫ്പി 
Sports

ബെന്‍സെമ ഹാട്രിക്ക്; ബാഴ്‌സലോണയെ തകര്‍ത്തെറിഞ്ഞ് റയല്‍ മാഡ്രിഡ് ഫൈനലില്‍

ആദ്യ പകുതിക്ക് പിരിയാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ വിനിഷ്യസ് ജൂനിയറാണ് റയലിന് ലീഡ് സമ്മാനിച്ചത്

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: ക്യാപ്റ്റന്‍ കരിം ബെന്‍സെമ നേടിയ ഹാട്രിക്ക് ഗോളുകളുടെ മികവില്‍ ബാഴ്‌സലോണയെ തകര്‍ത്തെറിഞ്ഞ് റയല്‍ മാഡ്രിഡ് കോപ്പ ഡെല്‍ റെ പോരാട്ടത്തിന്റെ ഫൈനലിലേക്ക് കുതിച്ചു. രണ്ടാം പാദ സെമി പോരാട്ടത്തില്‍ ബാഴ്‌സലോണയുടെ മൈതാനമായ നൗകാംപിലാണ് മറുപടിയില്ലാത്ത നാല് ഗോളിന്റെ എണ്ണം പറഞ്ഞ വിജയം റയല്‍ സ്വന്തമാക്കിയത്. ആദ്യ പാദത്തില്‍ ബാഴ്‌സലോണ 1-0ത്തിന് മുന്നിലായിരുന്നു. ഇരു പാദങ്ങളിലായി 1-4ന്റെ വിജയവുമായി റയല്‍ കലാശപ്പോരിന്. ഫൈനലില്‍ ഒസാസുനയാണ് റയലിന്റെ എതിരാളികള്‍. 

ആദ്യ പകുതിയുടെ അവസാനം വരെ ഇരു ടീമുകളും ഗോള്‍ നേടിയില്ല. ആദ്യ പകുതിക്ക് പിരിയാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ വിനിഷ്യസ് ജൂനിയറാണ് റയലിന് ലീഡ് സമ്മാനിച്ചത്. കൗണ്ടര്‍ അറ്റാക്കിലായിരുന്നു റയലിന്റെ ഈ ഗോള്‍. 

ആദ്യ പകുതിയില്‍ റയലിന്റെ പകുതിയില്‍ നിരന്തരം പാസിങുമായി ബാഴ്‌സ കളിച്ചപ്പോള്‍ കൗണ്ടര്‍ അറ്റാക്ക് നടത്തുകയായിരുന്നു റയലിന്റെ തന്ത്രം അതു വിജയിക്കുകയും ചെയ്തു. ബാഴ്‌സയുടെ മുന്നേറ്റം റയല്‍ ഗോള്‍ കീപ്പര്‍ കോട്ട്വ തടുത്തു. അവിടെ നിന്നു കൗണ്ടര്‍ അറ്റാക്ക് ആരംഭിച്ച റയല്‍ എതിര്‍ ബോക്‌സിലേക്ക് കുതിച്ചു. ബെന്‍സെമയുടെ പാസില്‍ നിന്നാണ് വിനിഷ്യസ് വല ചലിപ്പിച്ചത്. ബാഴ്‌സ പ്രതിരോധ താരം ജൂള്‍സ് കോണ്ടെ തടുത്തിട്ടെങ്കിലും പന്ത് ഗോള്‍ വര കടന്നിരുന്നു. 

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ റയല്‍ ലീഡുയര്‍ത്തി. 50ാം മിനിറ്റില്‍ ലൂക മോഡ്രിചിന്റെ പാസില്‍ നിന്ന് ബെന്‍സെമയാണ് വല ചലിപ്പിച്ചത്. അഗ്രഗേറ്റ് സ്‌കോറില്‍ റയല്‍ 1-2ന് മുന്നിലെത്തിയതോടെ കളി പൂര്‍ണമായും തങ്ങളുടെ ഭാഗത്ത് നിര്‍ത്താന്‍ അവര്‍ക്ക് സാധിച്ചു. 

58ാം മിനിറ്റില്‍ മൂന്നാം ഗോള്‍. ഇത്തവണ പെനാല്‍റ്റിയില്‍ നിന്നായിരുന്നു. വിനിഷ്യസിനെ കെസ്സി ബോക്‌സില്‍ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റിയിലേക്ക് വിരല്‍ ചൂണ്ടി. കിക്കെടുത്ത ബെന്‍സെമ പിഴവില്ലാതെ പന്ത് വലയിലിട്ടു. കളിയുടെ കൂടുതല്‍ പിടിമുറിക്കി റയല്‍ നിന്നതോടെ ബാഴ്‌സയുടെ പന്ത് കൈവശം വയ്ക്കുന്നതിലെ ആധിപത്യം പോലും നഷ്ടപ്പെട്ടു തുടങ്ങി. 

80ാം മിനിറ്റില്‍ മറ്റൊരു കൗണ്ടര്‍. പന്ത് ഫിനിഷ് ചെയ്ത് ബെന്‍സെമ ഹാട്രിക്കും ടീമിന്റെ ഫൈനല്‍ ബര്‍ത്തും ഉറപ്പിച്ചു. കൗണ്ടര്‍ നീക്കത്തില്‍ വിനഷ്യസാണ് പന്തുമായി മുന്നോട്ടു കുതിച്ചത്. ബോക്‌സിനുള്ളില്‍ ബെന്‍സെമയ്ക്ക് നല്‍കുമ്പോള്‍ ഗോളിയെ മറികടക്കേണ്ട ഉത്തരവാദിത്വം മാത്രമായിരുന്നു ഫ്രഞ്ച് താരത്തിന്. ക്യാപ്റ്റന്‍ ഒരിക്കല്‍ കൂടി ക്ലിനിക്കല്‍ ഫിനിഷിങ് നടത്തി ബാഴ്‌സയുടെ പെട്ടിയില്‍ അവസാന ആണിയും അടിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

SCROLL FOR NEXT