ഫോട്ടോ: ട്വിറ്റർ 
Sports

ഒളിമ്പിക്സ് ഫുട്ബോൾ; അർജന്റീനയെ അട്ടിമറിച്ച് ഓസ്ട്രേലിയ; റിച്ചാർലിസൺ ഹാട്രിക്കിൽ ജർമനിയെ വീഴ്ത്തി ബ്രസീൽ

ഒളിമ്പിക്സ് ഫുട്ബോൾ; അർജന്റീനയെ അട്ടിമറിച്ച് ഓസ്ട്രേലിയ; റിച്ചാർലിസൺ ഹാട്രിക്കിൽ ജർമനിയെ വീഴ്ത്തി ബ്രസീൽ

Author : സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ഒളിമ്പിക്സ് ഫുട്‌ബോളിൽ അർജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോൽവി. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയ അർജന്റീനയെ അട്ടിമറിച്ചു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു അർജന്റീനയുടെ തോൽവി. മറ്റൊരു ത്രില്ലർ പോരാട്ടത്തിൽ ജർമനിയെ രണ്ടിനെതിരെ നാല് ​ഗോളുകൾക്ക് കീഴടക്കി ബ്രസീൽ വിജയം കുറിച്ചു.  

ആദ്യ പകുതിയിൽ ലെഫ്റ്റ് ബാക്ക് ഫ്രാൻസിസ്‌കോ ഒർട്ടേഗ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്ത് പേരുമായാണ് അർജന്റീന മത്സരം പൂർത്തിയാക്കിയത്. ഈ ഗോൾ തിരിച്ചടിക്കാൻ ശ്രമിക്കുന്നതിനിടെ ആദ്യ പകുതിയുടെ അവസാനം രണ്ട് മഞ്ഞക്കാർഡുകൾ വാങ്ങി ഒർട്ടേഗ പുറത്തായി. 14ാം മിനിറ്റിൽ വെയ്ൽസിലൂടെ ഓസ്‌ട്രേലിയ ലീഡെടുത്തു. 

ഇതോടെ ഓസ്‌ട്രേലിയ മത്സരത്തിന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തു. 80ാം മിനിറ്റിൽ മാർകോ ടിലിയോയിലൂടെ ഓസ്‌ട്രേലിയ രണ്ടാം ഗോളും നേടി. ഗ്രൗണ്ടിലിറങ്ങി 30 സെക്കന്റിനുള്ളിലാണ് ടിലിയോ ഗോൾ കണ്ടെത്തിയത്.

ത്രില്ലർ പോരിലാണ് ബ്രസീൽ വിജയം പിടിച്ചത്. ബ്രസീലിനായി റിച്ചാർലിസൺ ഹാട്രിക്ക് ​ഗോളുകൾ നേടി. കളിയുടെ ആദ്യ 30 മിനിറ്റിൽ തന്നെ റിച്ചാർലിസൺ ഹാട്രിക്ക് നേടി കളിയിൽ ബ്രസീലിന് ആധിപത്യം സമ്മാനിച്ചു. 

എന്നാൽ രണ്ടാം പകുതിയിൽ ജർമനി തിരിച്ചടിച്ചു. രണ്ട് ​ഗോളുകൾ നേടി അവർ മത്സരത്തിലേക്ക് തിരിച്ചെത്തി. എന്നാൽ പൗലീഞ്ഞോ നാലാം ​ഗോളും വലയിലാക്കിയതോടെ ബ്രസീൽ സുരക്ഷിത വിജയം ഉറപ്പാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

SCROLL FOR NEXT