രോഹിതും കോഹ്‍ലിയും  ട്വിറ്റർ
Sports

'രോഹിതും കോഹ്‍ലിയും ആഭ്യന്തര ക്രിക്കറ്റ് കളിക്കണം, ശ്രേയസിനും ഇഷാനും മാത്രമല്ല ബാധകം'

ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്തവര്‍ക്കെല്ലാം എതിരെ നടപടി വേണമെന്ന് കീര്‍ത്തി ആസാദ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ വിവാ​ദത്തിൽ പ്രതികരണവുമായി മുൻ താരം കീർത്തി ആസാദും രം​ഗത്ത്. കപിൽ ദേവിനു പിന്നാലെയാണ് വിഷയത്തിൽ പ്രതികരണവുമായി കീർത്തിയും എത്തിയത്. സീനിയർ താരങ്ങളായ ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോഹ്‍ലി അടക്കമുള്ളവരും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നു അദ്ദേഹം പറയുന്നു. ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്തതിനു ശ്രേയസിനേയും ഇഷാനേയും മാത്രം ശിക്ഷിക്കുന്നതിനോടു യോജിക്കുന്നില്ലെന്നും കീർത്തി ആസാദ് തുറന്നടിച്ചു.

'ഇന്ത്യക്കായി കളിക്കാതിരിക്കുമ്പോൾ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന ബിസിസിഐ നിലപാട് നല്ല കാര്യമാണ്. രഞ്ജിയേക്കാൾ പ്രാധാന്യം ചിലർ ഐപിഎല്ലിനു നൽകുന്നുണ്ട്. ഐപിഎൽ ആവേശം തരുന്നതാണ്. ശരിക്കുമുള്ള പരീക്ഷണ വേദി പക്ഷേ ടെസ്റ്റ് ക്രിക്കറ്റാണ്.'

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ഒരു താരത്തിന്റെ ഫോം, ഫിറ്റ്നസ് എന്നിവ നിലനിർത്താൻ ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടി വരും. രോഹിതും വിരാടും സംസ്ഥാന ടീമുകൾക്കു വേണ്ടി ഇനിയും കളിക്കണം. സംസ്ഥാന അസോസിയേഷനാണ് താരങ്ങൾക്ക് ദേശീയ ടീമിലേക്ക് വഴിയൊരുക്കുന്നത്.'

ശ്രേയസിനേയും ഇഷാനേയും മാത്രം ഇക്കാര്യത്തിൽ ശിക്ഷിച്ച ബിസിസിഐ നടപടി ശരിയായില്ല. ആഭ്യന്തര ക്രിക്കറ്റ് ആരൊക്കെ കളിക്കുന്നില്ല അവർക്കെല്ലാം എതിരെ നടപടി വേണം. പഴയ താരങ്ങളെല്ലാം ആഭ്യന്തര ക്രിക്കറ്റ് കളിച്ചവരാണ്. സംസ്ഥാനങ്ങൾക്കു വേണ്ടി കളിക്കുന്നത് അഭിമാനകരമായി താരങ്ങൾ കാണണം- കീർത്തി ആസാദ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും